കൊച്ചി: കപ്പലിടിച്ച് മത്സ്യബന്ധന ബോട്ടു തകര്‍ന്ന സംഭവത്തില്‍ ബോട്ടുടമയ്ക്കും പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ക്കുമായി 1.75 കോടി രൂപ നഷ്ടപരിഹാരം നല്കാന് ധാരണയായി. വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നടക്കുന്ന പ്രത്യേക അദാലത്തില്‍ ഹര്‍ജിക്കാരും കപ്പല്‍ കമ്പനിയുടമകളും തമ്മില്‍ കരാര്‍ ഒപ്പുവെച്ച് ഹൈക്കോടതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും.
കപ്പലപകടത്തില്‍ തകര്‍ന്ന കാര്‍മല്‍ മാത ബോട്ടിന്റെ ഉടമ പള്ളുരുത്തി സ്വദേശി യു.എ. നാസറിന് ഒരു കോടി രൂപയും അപകടത്തില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളികളായ 11 പേര്‍ക്കായി 75 ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികളികളില് ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ക്ക് 15 ലക്ഷം രൂപ വീതവും ചെറിയ പരിക്കുകള്‍ മാത്രമുള്ള ഒമ്പത് തൊഴിലാളികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും നല്‍കാനാണ് ഹൈക്കോടതിയില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായത്.
ജൂണ്‍ പതിനൊന്നിന് പുലര്‍ച്ചെയാണ് കൊച്ചി തീരത്തു നിന്ന് പതിനഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ അപകടമുണ്ടായത്. പനാമ രജിസ്ട്രേഷനിലുള്ള എം.വി ആമ്പര്‍ എല്‍ എന്ന കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് പൂര്‍ണ്ണമായി തകര്‍ന്നു. രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഒരാളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സംഭവത്തെത്തുടര്‍ന്ന് ബോട്ടുടമ യു.എ നാസറിനു പുറമേ ബോട്ടിലുണ്ടായിരുന്ന കന്യാകുമാരി സ്വദേശികളായ നവിസ് തോബിയാസ്, ഏണസ്റ്റ് തോബിയാസ്, ആന്റണി ദാസ് ക്രിസ്തു രാജന്, എല്‍. കുരിശു മിഖായേല്‍, മെര്ലിന് തോബിയാസ്, ആംസ്ട്രോങ്ങ് ബ്രിട്ടു, ആംസ്ട്രോങ്ങ് ബിനീഷ്, ആള്‍ട്ടോ വിന്‍സെന്റ്, ആന്റോസ് എമിലിയാസ് തുടങ്ങിയവരാണ് നഷ്ടപരിഹാരം തേടി ഹൈക്കോടതിയിലെത്തിയത്.
ബോട്ടിന്റെ നഷ്ടം, മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടം, തൊഴിലാളികള്‍ക്ക് നേരിടേണ്ടി വന്ന മാനസിക പീഡനം തുടങ്ങിയവ കണക്കാക്കി 6.08 കോടി രൂപയാണ് ഹര്‍ജിക്കാര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കപ്പല്‍ തീരം വിട്ടു പോകുന്നത് വിലക്കിയിരുന്നു. പിന്നീടാണ് ഹര്‍ജി അദാലത്തിലേക്ക് വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: