കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രവും നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാന്‍ ഇതുസംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്ക്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എല്ലാ ബൂത്തിലും വെബ്കാസ്സ് സംവിധാനം ഒരുക്കുമെും അദ്ദേഹം അറിയിച്ചു.
35 വാര്‍ഡിന് ഒു വീതം ആകെ 35 പോളിങ്ങ് സ്റ്റേഷനാണ് ക്രമീകരിക്കുക. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുതിനും അനര്‍ഹരെ ഒഴിവാക്കുതിനുമുള്ള ്രപവര്‍ത്തനം ഇതിനകം പൂര്‍ത്തിയാക്കി. ആകെ 3598 അപേക്ഷയാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിച്ചത്. ഇതില്‍ ഹിയറിങ്ങ് നടത്തി അര്‍ഹരെന്ന് കണ്ടെത്തിയ 2244 പേരെ ഉള്‍പ്പെടുത്തി. 848 പേരെ പട്ടകിയില്‍ നി്ന്ന് ഒഴിവാക്കി. ഇക്കാര്യത്തില്‍ ഒരു അപ്പീല്‍ പോലും വന്നിട്ടില്ലെും നഗരസഭാ സെക്രട്ടറി അറിയിച്ചു.
സ്വതന്ത്രവും നീതിപൂര്‍ണവുമായ തെരഞ്ഞെടുപ്പിനായി എല്ലാവരും അവരവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു. പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രശ്ന ബാധിത ബൂത്തുകള്‍ കണ്ടെത്തും.
യോഗത്തില്‍ കമ്മീഷന് സെക്രട്ടറി കെ.വി.മുരളി, ജോയന്റ് സെക്രട്ടറി സി.രാധാകൃഷ്ണക്കുറുപ്പ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി, ജില്ലാ പൊലീസ് മേധാവി ശിവവിക്രം, തദ്ദേശസ്വയംഭരണ വകുപ്പ് മേഖലാ ജോ. സെക്രട്ടറി മൃമയി ജോഷി, അസി. കലക്ടര്‍ ആസിഫ് കെ യൂസഫ്, ഇലക്ഷന് ഡപ്യൂട്ടി കലക്ടര്‍ സി.എം ഗോപിനാഥന്, റിട്ടേണിങ്ങ് ഓഫീസര്‍മാരായ ഡിഎഫ്ഒ സുനീല്‍ പാമിഡി, അസി. കസര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എ.പി.ഇംതിയാസ്, നഗരസഭാ സെക്രട്ടറി എം.സുരേശന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: