കണ്ണൂര്‍: ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് വസ്ത്രംമാറാന്‍ പോലും സൗകര്യമില്ലെന്നതടക്കമുളള പ്രശ്നങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാണിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാര്‍ കമ്മീഷന്റെ മുന്നില്‍ പരാതി സമര്‍പ്പിക്കാനെത്തി.കണ്ണൂര്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന് സിറ്റിംഗില്‍ 43 കേസുകള്‍ പരിഗണിച്ചതില്‍ 9 എണ്ണത്തില്‍ തീര്‍പ്പാക്കി. 5 കേസുകള്‍ വിവിധ വകുപ്പുകളുടെ അന്വേഷണത്തിനായി വിട്ടു. 17 കേസുകള്‍ പരിഗണിക്കുന്നത് അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പരാതിക്കാര്‍ ഹാജരാകാത്ത 12 കേസുകളില്‍ ഒരു തവണ കൂടി നോട്ടീസയക്കാനും തീരുമാനമെടുത്തതായി വനിതാ കമ്മീഷന് അംഗം അഡ്വ ഷിജി ശിവജി അറിയിച്ചു. കുടുംബപ്രശ്നങ്ങളാണ് കമ്മീഷന് മുമ്പാകെ വരുന്ന പരാതികളില്‍ ഏറെയും. സ്വത്തിന് വേണ്ടി പ്രായമായ മാതാപിതാക്കളെ മക്കള്‍ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുന്നു എന്ന പരാതിയുമായി 5 കേസുകളാണ് കമ്മീഷന് മുമ്പാകെ എത്തിയത്. പരിഗണനയ്ക്ക് വന്ന ദാമ്പത്യ പ്രശ്നങ്ങളില്‍ 3 കേസുകള്‍ പരസ്പരം പറഞ്ഞ് തീര്‍ത്ത് ഒരുമിച്ചയയ്ക്കാന് കഴിഞ്ഞതായും കമ്മീഷന് അംഗം അറിയിച്ചു. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്ന് ഭര്‍തൃ സഹോദരന്മാര് പറ്റിച്ച് ഒപ്പിട്ട് വാങ്ങി വീട് പൊളിച്ചതിനെത്തുടര്‍ന്ന് കിടപ്പാടം നഷ്ടമായതായി കാണിച്ച് യുവതിയും മക്കളും പരാതി നല്‍കാനെത്തിയിരുന്നു. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പണാപഹരണക്കേസ് നല്കിയ പരാതിക്കാരി 3 തവണ നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് കേസ് ഒഴിവാക്കി. വഴിത്തര്‍ക്കം സംബന്ധിച്ച് വന്ന പരാതിയില്‍ കേസ് സര്‍വ്വെ ഡിപ്പാര്‍ട്ട്മെന്റിന് വിട്ടു. അഭിഭാഷകരായ വിമലകുമാരി, എം.കെ.ശ്രീജ, ടി.പ്രജിത്ത്, സിവില്‍ പോലീസുകാര്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: