ന്യൂദല്‍ഹി: ശ്രീലങ്കന്‍ നാവികസേന അറസ്റ്റുചെയ്ത 23 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചതായി വിദേശകാര്യ മന്ത്രി എസ്.എം.കൃഷണ അറിയിച്ചു.കച്ചത്തീവിന് സമീപം പാക് കടലിടുക്കില്‍ മത്സ്യ ബന്ധനം നടത്തുകയായിരുന്ന ഇവരെ ജൂലൈ 22 നാണ് ലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്.
മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നടപടി സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു.ദല്‍ഹിയില്‍ ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി മാര്‍ട്ടി എം.നട്ടലേഗ്വായുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാനുഷിക പരിഗണന നല്കി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
സമുദ്രാര്‍ത്തി ലംഘിച്ചതിന്റെ പേരിലാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.ഇവരെ അനുരാധപുരം ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്. ഇന്നലെ കോടതിയിലെത്തിച്ച ഇവരെ വിട്ടയക്കാന്‍ ജഡ്ജി അന്തോണി പിള്ളൈ ജ്യോൂട്ട്സന് ഉത്തരവിടുകയായിരുന്നു.
മത്സ്യത്തൊഴിലാളികള്‍ ഇന്ന് രാമേശ്വരത്തെത്തും. അകാരണമായി തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ആക്രമിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: