ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം കളക്ട്രേറ്റില്‍ സമരങ്ങളുടെ ആധിക്യം. സമരകേന്ദ്രങ്ങളാല് കളക്ട്രേറ്റ് കവാടം നിറഞ്ഞു. ജില്ലയുടെ വികസന മുരടിപ്പിനെതിരെ ബിജെപി ജനപ്രതിനിധികളുടെയും നേതാക്കളുടെയും കൂട്ടധര്‍ണ ഒ. രാജഗോപാല്‍ എംഎല്‍എയാണ് ഉദ്ഘാടനം ചെയ്തത്. തൊട്ടടുത്ത് കേരളാ കോണ്‍ഗ്രസ് ചെയര്മാന് ഉപവസിച്ചു. നൂറു കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. തീരദേശ മേഖലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് നടത്തിയ സമരം ആലപ്പുഴ രൂപത ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഉദ്ഘാടനം ചെയ്തു. ഇതെ സമയം തന്നെ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് മാര്‍ച്ചും നടത്തി. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഭരണം ജനങ്ങള്‍ക്ക് നല്‍കിയത് അരക്ഷിതാവസ്ഥ മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: