തൊടുപുഴ: കുമ്പംകല്ലില്‍ മുസ്ലീം പള്ളിക്ക് നേരേ ആക്രമണം. മസ്ജിദ് തൗഫീക്ക് എന്ന പള്ളിയിലാണ് ഞായറാഴ്ച രാത്രി ആക്രമണം ഉണ്ടായത്. നിസ്കാര സ്ഥലം ഉള്‍പ്പടെയുള്ളവ അടിച്ചു തകര്‍ത്തു. നിസ്കാരത്തിനായി ഇന്നലെ പുലര്‍ച്ചെ 4.45ന് പള്ളി തുറക്കാനെത്തിയപ്പോഴാണ് അക്രമം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.
അക്രമികള്‍ മസ്ജിദിന്റെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. നിസ്കാര സ്ഥലവും മദ്രസയും വേര്‍തിരിക്കുന്ന ഭിത്തിയും പൂര്‍ണമായും തല്ലിതകര്‍ത്തു. മൈക്ക്സെറ്റ്, കസേരകള്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍, നിസ്കാര ടൈല്‍ എന്നിവയും തകര്‍ത്തിട്ടുണ്ട്. പള്ളിയുടെ സമീപത്തായി രണ്ട് വീടുകളില്‍ ഒരിടത്ത് ആളുണ്ടായിരുന്നെങ്കിലും അക്രമം നടന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സംഭവമറിഞ്ഞയുടന്‍ തന്നെ തൊടുപുഴ പോലീസ് സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്.
ഉടമസ്ഥാവകാശത്തെച്ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഹൈക്കോടതിയില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയാണിത്. ഏഴ് വര്‍ഷം മുമ്പ് തുടങ്ങിയ പള്ളിക്ക് കെ.എന്‍.എമ്മിന്റെ പേരില്‍ കളക്ടര്‍ അനുമതി നല്‍കിയിരുന്നു. ഇപ്പോള്‍ വിസ്ഡം ഇസ് ലാമിക് ഗ്ലോബല്‍ മിഷന് പള്ളി നടത്തിപ്പും കെ എന്‍എം പള്ളി മദ്രസയുടെ മേല്‍നോട്ടവും വഹിക്കുകയാണ്.ഇവിടെ രണ്ട് മാസം മുമ്പം സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാകാം ആക്രമണം എന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: