അമ്പലപ്പുഴ: ശ്രീകൃഷ്മസ്വാമി ക്ഷേത്രത്തിലെ പതക്ക ംനഷ്ടപ്പെട്ട കേസില്‍ അന്വേഷണസംഘം നിര്‍ണായ മൊഴി രഖപ്പെടുത്തിയ ജീവനക്കാരന് മരണപ്പെട്ടതോടെ അന്വേഷണം പ്രതിസന്ധിയില്‍. കഴകം ജീവനക്കാരന് കരൂര്‍ രാഹുല്‍ സദനത്തില്‍ രാജു (54) ആണ് കഴിഞ്ഞദിവസം മരിച്ചത്. കേസന്വേഷണം അവസാന അഞ്ചുപേരില്‍ കേന്ദ്രീകരിച്ചിരുന്നു. ഇതില്‍ ഒരാളായിരുന്നു രാജു.
കഴിഞ്ഞ മാര്‍ച്ച് 23ന് ആറാട്ടുദിവസം പതക്കം നഷ്ടപ്പെട്ടതായാണ് കരുതുന്നത്. പിന്നീട് വിഷുദിനത്തില്‍ പതക്കം ചാര്‍ത്താതിരുന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ക്ഷേത്ര ജീവനക്കാരില്‍ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്താണ് രണ്ടു മേല്‍ശാന്തിമാര്‍, കീഴ്ശാന്തി, വാച്ചര്‍, കഴകക്കാരന് എന്നിവരിലേക്ക് ഒടുവിലെത്തിയത്.
അന്വേഷണം മുറുകുന്നതിനിടെയാണ് രക്തസമ്മര്ദ്ദനത്തെത്തുടര്ന്ന് മെയ് 14ന് രാജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 23 ന് നാടകീയമായി രണ്ടു കാണിക്കവഞ്ചികളില്‍ നിന്ന് രൂപമാറ്റം ചെയ്ത നിലയില്‍ പതക്കം തിരികെ ലഭിക്കുകയും ചെയ്തു. രാജു അബോധാവസ്ഥയിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
കര്‍മ്മസമിതിയുടെ പരാതിയെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയശേഷമാണ് മൃതദേഹം സംസ്കരിച്ചത്. ഇയാളുടെ മരണത്തില്‍ ദുരൂഹതയുള്ളതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പതക്കം തിരികെ കിട്ടിയശേഷം അന്വേഷണം മുന്നോട്ടു നീങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: