ചാരുംമൂട്: റെയില്‍വെയില്‍ ജോലി വാഗ്ദാനം നല്കി ഏഴരലക്ഷം രൂപ തട്ടിയെടുത്തയാള്‍ നൂറനാട് പോലീസിന്റെ പിടിയിലായി. ആലപ്പുഴ നഗരസഭ നാലാംവാര്‍ഡില്‍ ശ്യാം നിവാസില്‍ താമസക്കാരനും ഇപ്പോള്‍ കോട്ടയം ഏറ്റുമാനൂര്‍ തവളക്കുഴി പന്നിക്കുഴിയില്‍ താമസമാക്കിയ സജി (47)യെയാണ് പോലീസ് പിടിയിലായത്.
നൂറനാട് ഇടക്കുന്നം ഉമേഷ് ഭവനത്തില്‍ ഉമേഷ് (30) ആണ് തട്ടിപ്പിനിരയായത്. ഇയാളുടെ പരാതിയെ തുടര്‍ന്ന് നൂറനാട് എസ്ഐ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിച്ചു വരികയായിരുന്നു. മൂന്നു വര്‍ഷം മുന്‍പ് ഉമേഷിന്റെ സുഹൃത്ത് മുഖേന പരിചയപ്പെട്ട സജി റെയില്‍വെയില്‍ റിക്രൂട്ട്മെന്റ് മേഖലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഉമേഷിനെ വലയിലാക്കിയത്.
ആദ്യ തവണ ഒന്നരലക്ഷവും ബാക്കിതുക കോട്ടയം സ്വദേശിനിയും സജിയുടെ ഭാര്യയുമായ ലതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു. ചെന്നൈ, മധുര, സേലം പാലക്കാട് എന്നിവിടങ്ങളിലെ റെയില്‍വെ ബോര്‍ഡ് ആസ്ഥാനങ്ങളില്‍ റിക്രൂട്ട്മെന്റിന് ഹാജരാകണെന്ന് കാട്ടി വ്യാജ ലെറ്ററുകള്‍ അയയ്ക്കുകയും ഇവിടെങ്ങളില്‍ ഉമേഷിനെ വരുത്തുകയും ചെയ്തു.
റിക്രൂട്ട്മെന്റ് തീയതികളില്‍ എത്തുന്ന സജി ഉമേഷിനെ പുറത്തു നിര്‍ത്തി ഓഫീസില്‍ കടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് പുറത്ത് വന്ന് റിക്രൂട്ട്മെന്റ് മാറ്റിവച്ചതായി അറിയിക്കുകയുമായിരുന്നു പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: