ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ ഭീഷണി തള്ളി സൈന്യം നിലയുറപ്പിക്കുന്നു.അതിര്‍ത്തിയില്‍ നിന്ന് അടുത്തൊന്നും പിന്മാറില്ലെന്ന സൂചന നല്കി സൈന്യം തയാറെടുപ്പുകള്‍ ആരംഭിച്ചു. ചൈനീസ് ഭീഷണി ചെറുക്കാന്‍ ഡോക്ലാമില് വിന്യസിച്ച സൈന്യം അവിടെ ടെന്റുകളും ബങ്കറുകളും നിര്‍മിച്ചു തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘകാലത്തേക്ക് ഇവിടെ ജാഗ്രത പാലിക്കാനുള്ള നീക്കത്തിലാണ് സൈന്യം.
സമുദ്ര നിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലുള്ള ഈ മേഖലയില്‍ ചൈന അവകാശമുന്നയിക്കുന്ന തരത്തില്‍ പ്രതികരിച്ചപ്പോഴാണ് ഇന്ത്യ സൈനിക നീക്കം ശക്തമാക്കിയത്. ജി 20 ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി സീ ജിന്പിങ്ങും അനൗപചാരികമായി നടത്തിയ കൂടിക്കാഴ്ചയോടെ പ്രശ്നം പരിഹരിക്കാനുള്ള സാധ്യത തെളിഞ്ഞിരുന്നു.
എന്നാല്‍, ചൈനയുടെ ഭാഗത്തു നിന്ന് പ്രകടമായ മാറ്റമുണ്ടാകാതെ നിലപാടില്‍ അയവു വരുത്തേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം. സൈനികര്‍ക്കുള്ള സാമഗ്രികള്‍ എത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പാക്കിസ്ഥാന് അതിര്ത്തിയിലേതിനു സമാനമായി സ്ഥിരം സൈനിക പോസ്റ്റ് സ്ഥാപിക്കാനുള്ള സാധ്യത ആരായുകയാണെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
നയതന്ത്ര രംഗത്തു തുടരുന്ന ചര്‍ച്ചകളുമായി സൈന്യത്തിന്റെ നീക്കങ്ങളെ ബന്ധിപ്പിക്കേണ്ടതില്ല. സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിനു മുന്‍കൈയെടുക്കില്ല. എന്നാല്‍, ചര്‍ച്ചയ്ക്കു തയാറായി ചൈന മുന്നോട്ടു വന്നാല്‍ മുഖം തിരിക്കില്ല. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ നയം.
ഭൂട്ടാന് അതിര്‍ത്തിയിലെ ഡോക്ലാം മേഖലയില്‍ റോഡു നിര്‍മാണത്തിനു ചൈന ശ്രമിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിനു കാരണം. റോഡു നിര്‍മാണവുമായി മുന്നോട്ടു പോയാല്‍ നിലവിലുള്ള ബന്ധത്തെ അതു ബാധിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്.മൂന്നു രാജ്യങ്ങളുടേയും അതിര്‍ത്തി പങ്കിടുന്ന പ്രദേശം എന്നാണ് ഈ മേഖലയെ നിര്‍വചിച്ചിരുന്നത്. എന്നാല്‍ ഡോങ്ലാങ് എന്നു പേരിട്ട് ഈ മേഖല കൈവശപ്പെടുത്താനുള്ള ശ്രമമാണ് ചൈനയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: