കണ്ണൂര്‍: കടുത്ത മോട്ടോര്‍ വാഹന നിയമലംഘനം ഗൗരവമായി കണ്ടു കനത്ത ശിക്ഷയ്ക്കൊപ്പം ലൈസന്‍സ് റദ്ദാക്കാനും എല്ലാ ആര്‍ടിഒ, ജോയിന്റ് ആര്‍ടിഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. കേരളത്തില്‍ റോഡപകടങ്ങളും അതുകാരണമുളള മരണങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമം അനുശാസിക്കുന്ന കര്‍ശന നടപടികള്‍ കൈകൊളളാന്‍ സുപ്രീംകോടതി റോഡു സുരക്ഷാ കമ്മിറ്റി ആവശ്യപ്പെട്ടതു പ്രകാരമാണ് ഈ നിര്‍ദ്ദേശം. അപകടകരമായ, അമിതവേഗത, അമിതഭാരം, ഭാരവാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കല്‍, ട്രാഫിക് സിഗ്നല്‍ ലംഘിക്കല്‍ തുടങ്ങിയ കടുത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീംകോടതി റോഡ് സേഫ്റ്റി കമ്മിറ്റിയുടെ കര്‍ശന നിര്‍ദ്ദേശമെന്നും ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: