ന്യൂദല്‍ഹി: ഓള് റൗണ്ടറായ പുതുമുഖം ഹാര്‍ദിക്ക് പാണ്ഡ്യെയെയും മന്യനിര ബാറ്റസ്മാന് രോഹിത് ശര്‍മയെയും ശ്രീലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തി.
അഭിനവ് മുകുന്ദിനെ റിസര്‍വ് ഓപ്പണറായി നിലനിര്‍ത്തി.മൂന്നാം സ്പിന്നറായി കുല്‍ദീപ് യാദവിനെയും നിലനിര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കുശേഷം രോഹിത് ശര്‍മയുടെ ആദ്യ പര്യടനമാണിത്. അന്ന് ശര്‍മ മൂന്ന് അര്‍ധ സെഞ്ചുറിയുള്‍പ്പെടെ 238 റണ്‍സ് നേടി.
മൂന്ന് ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി 20 അടങ്ങുന്ന ശ്രീലങ്കന്‍ പര്യടനം ഈമാസം 26 ന് ഗാലിയിലെ ഒന്നാം ടെസ്റ്റോടെ ആരംഭിക്കും.
ഇന്ത്യന്‍ ടീം: വിരാട് കോഹ് ലി (ക്യാപറ്റന്), കുല്‍ദീപ് യാദവ് , രോഹിത് ശര്‍മ, ആര്.അശ്വിന്, രവീന്ദ്ര ജഡേജ, ഭൂവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ.എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍) ഇഷാന്ത് ശര്‍മ, മുരളി വിജയ്, ഉമേഷ് യാദവ്, അഭിനവ് മുകുന്ദ്, ഹാര്‍ദിക് പാണ്ഡ്യെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: