തിരുവനന്തപുരം: വിദേശത്ത് മരിക്കുന്നവരുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളാധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്തിക്ക് കത്തയച്ചു.
എംബാം ചെയ്ത മൃതശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നവര്ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ പുതിയ നിബന്ധനപ്രകാരം അനുഭവിക്കേണ്ടിവരും. നിബന്ധനകളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധാരണ സൂക്ഷിക്കുന്നത് കൂടാതെ വീണ്ടും 48 മണിക്കൂര്‍കൂടി ഭൗതികാവശിഷ്ടം ഫ്രീസറില്‍ സൂക്ഷിക്കേണ്ടി വരും.
ഇതെല്ലാം വിദേശത്ത് മരിക്കുന്നവരുടെ കുടംബാംഗങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമാണ് വരുത്തുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് ഈ നിബന്ധനകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: