ശ്രീനഗര്‍: അമര്‍നാഥ് യാത്രക്കു നേരേയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴു തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അനന്ത്നാഗ് ജില്ലയിലെ റണ്ടിടത്ത് തീര്‍ഥാടകര്‍ക്ക് അകമ്പടി പോയ പോലീസ് വാഹനങ്ങള്കക്കു നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.
ബോട്ടെങ്കൂവിലായിരുന്നു ആദ്യത്തെ ആക്രമണം. ഇവിടെ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സിനു പിന്നിലായിരുന്നു പൊലീസ് വാന്‍. ഇവിടെ താര്‍ഥാടകര്‍ മരിച്ചതായി സൂചനയില്ല. നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റതായാണ് ആദ്യ റിപ്പോര്‍ട്ട്.
കൂടുതല്‍ സൈനികരേയും പോലീസുകാരേയും പ്രദേശത്തു വിന്യസിച്ചു. എത്രയും വേഗം സൈന്യം തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദര്‍ സിങ് പറഞ്ഞു. പതിനേഴു വര്‍ഷത്തിനു ശേഷമാണ് അമര്‍നാഥ് യാത്രക്കു നേരേ ആക്രമണമുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: