കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി ഓഫീസ് ആക്രമിച്ച് തകര്‍ത്തതിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം പ്രസിഡന്റ്് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് ആരോപണം. കണ്ണൂര്‍ നഗരസഭാ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പ്രശാന്ത് ബാബുവാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇത് ചൂണ്ടിക്കാട്ടി പ്രശാന്ത് ബാബു കണ്ണൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്കി.
കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ സന്തതസഹചാരിയാണ് പ്രശാന്ത് ബാബു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് ഡിസിസി ഓഫീസിന് നേരെ അക്രമം നടന്നത്. അക്രമികള്‍ കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തുകയും കസേരകളും മേശയും അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബൈക്കിലെത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.
ഓഫീസിന് സമീപത്തെ കടകള്‍ക്ക് മുന്പില് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പ്രതികളെക്കുറിച്ച് കൃത്യമായ വിവിരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രശാന്ത് ബാബുവിന്റെ പരാതി പരിഗണിച്ച് മാക്കുറ്റിക്കെതിരെയും അന്വേഷണം നടത്തുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന.
അനധികൃത കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിനെതിരെ കണ്ണൂര്‍ സിറ്റിയില്‍ പരസ്യമായി കന്നുകുട്ടിയെ കശാപ്പ് ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ്സ് നേതൃത്വം റിജില്‍ മാക്കുറ്റിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.
അതേസമയം ഓഫീസ് അക്രമത്തിന് പിന്നില്‍ റിജില്‍ മാക്കുറ്റിയാണെന്ന ആരോപണം കോണ്‍ഗ്രസ് നേതൃത്വത്തിനകത്ത് കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: