ഈവര്‍ഷം ഫെബ്രുവരി 17 നാണ് ഓടുന്ന വാഹനത്തില്‍ യുവനടി ലൈംഗികാതിക്രമണത്തിന് വിധേയയായ വാര്‍ത്ത പുറതുവന്നത്. അക്രമികളില്‍നിന്ന് രക്ഷപ്പെട്ട് നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ അവര്‍ അഭയം തേടുകയായിരുന്നു.
വിവരമറിഞ്ഞ് ലാലിന്റെ കാക്കനാട്ടെ വീട്ടിലെത്തിയ എംഎല്‍എ: പി.ടി. തോമസും മറ്റും ഇടപെട്ടതോടെ സംഭവം പൊലീസ്കേസായി. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനും വിവാദങ്ങള്‍ക്കും ഒടുവില്‍ നടന് ദിലീപ് കേസിലെ ഗൂഢാലോചനയ്ക്ക് അറസ്റ്റിലായപ്പോള്‍ സംഭവങ്ങള്‍ ഇങ്ങനെ:
ഫെബ്രുവരി 17: നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കേസിലെ പ്രതി ഡ്രൈവര്‍ മാര്ട്ടിന് ആന്റണിയെ പൊലീസ് പിടിയില്‍.
ഫെബ്രുവരി 19: കേസില്‍ ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്ന രണ്ടുപേര്‍കൂടി പിടിയില്‍.
സിനിമാ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ പ്രതിഷേധ ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ച് നടിക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഫെബ്രുവരി20: തമ്മനം സ്വദേശി മണികണ്ഠന് എന്നയാള്‍കൂടി പിടിയിലായി. ക്വട്ടേഷന്‍ സംഘത്തിന്റെ ഇടപെടലിനെക്കുറിച്ച് അന്വേഷണ സംഘത്തിനു സൂചന.
ഫെബ്രുവരി 21: സംഭവത്തില്‍ മലയാളത്തിലെ ഒരു നടന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ഫെബ്രുവരി 22: തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ശത്രുക്കള്‍ കുപ്രചാരണം നടത്തുകയാണെന്നും നടന് ദിലീപ്. ക്രിമിനല്‍ ലഹരി ബന്ധമുള്ളവരെ സിനിമയില്‍ സഹകരിപ്പിക്കില്ലെന്നു സിനിമാ സംഘടനകള്‍.
ഫെബ്രുവരി 23: എറണാകുളം കോടതിയില്‍ രഹസ്യമായി കീഴടങ്ങാനെത്തിയ മുഖ്യപ്രതി സുനിയെയും കൂട്ടാളി വിജീഷിനെയും പൊലീസ് കോടതി മുറിയില്‍നിന്ന് അറസ്റ്റു ചെയ്തു.
ഫെബ്രുവരി 24: യുവനടിയെ ആക്രമിച്ചവര്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു കരുതുന്ന മൊബൈല്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. ഇതെക്കുറിച്ച് സുനില്‍ വ്യക്തമായ മറുപടി പറഞ്ഞില്ല. ക്വട്ടേഷന്‍ ഏറ്റെടുത്തത് 50 ലക്ഷം രൂപയ്ക്കെന്നു സുനില്‍. പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഫെബ്രുവരി 25: സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നു മുഖ്യമന്ത്രി. എന്നാല്‍, ഗൂഢാലോചന അന്വേഷിക്കണമെന്നു പൊലീസ് കോടതിയില്‍. നാലുപ്രതികളെയും നടി തിരിച്ചറിഞ്ഞു. സുനിയെയും വിജീഷിനെയും മാര്‍ച്ച് എട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ഫെബ്രുവരി 26: കേസില്‍ നിലപാട് മാറ്റി മുഖ്യമന്ത്രി. ഗൂഢാലോചന ഇല്ലെന്നു പറഞ്ഞിട്ടില്ല. കോയമ്പത്തൂരില്‍നിന്നു പ്രതികളുടെ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും കണ്ടെടുക്കുന്നു
ഫെബ്രുവരി 27: പൊലീസ് ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങളെക്കുറിച്ചു മറുപടി നല്‍കാതെ സുനില്‍.
ഫെബ്രുവരി 28: സുനില്‍കുമാറിന്റെ മൊബൈല്‍ ഫോണിനായി ബോള്‍ഗാട്ടി പാലത്തില്‍ നാവികസേനയുടെ തിരച്ചില്‍.
മാര്‍ച്ച് 2: നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു കരുതുന്ന ഫോണ്‍ കണ്ടെത്താനാകാതെ പൊലീസ്
മാര്‍ച്ച് 3: കൂടുതല്‍ അന്വേഷണം നടത്തണമെന്നു പൊലീസ് കോടതിയില്‍. നാലുപ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി
മാര്‍ച്ച് 19: സുനിയുമായി അടുപ്പമുള്ള ഷൈനിയെന്ന യുവതി അറസ്റ്റില്‍.
ജൂണ്‍ 24: നടിക്കുനേരെയുള്ള ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമം നടക്കുന്നതായി നടന് ദിലീപും സംവിധായകന് നാദിര്‍ഷായും പോലീസിന് പരാതി നല്കി. സുനില്‍ എഴുതിയതെന്നു കരുതുന്ന കത്ത് പുറത്ത്. സുനിലിന്റേതെന്നു കരുതുന്ന ഫോണ്‍ സംഭാഷണവും പുറത്താകുന്നു.
ജൂണ്‍ 25: തന്നെയും സിനിമകളെയും തകര്‍ക്കാന്‍ ചിലരുടെ ശ്രമമെന്ന് ദിലീപ്.
ജൂണ്‍ 26: നടന് ദിലീപിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി സുനിലിന്റെ സഹതടവുകാരനായ വിഷ്ണു അറസ്റ്റില്‍.
ജൂണ്‍ 27: നടിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മ. അനാവശ്യമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു നടി
ജൂണ്‍ 28: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെയും സംവിധായകന് നാര്‍ദിഷായുടെയും മൊഴിയെടുത്തു. ആലുവ പൊലീസ് ക്ലബ്ബിലെ മൊഴിയെടുക്കല്‍ 13 മണിക്കൂര്‍ നീണ്ടു
ജൂണ്‍ 29: നടിക്കുനേരെയുണ്ടായ അക്രമം ‘അമ്മ’യോഗം ചര്‍ച്ച ചെയ്തില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ നടന്മാര് ക്ഷുഭിതരായി.
ജൂലൈ 10: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍. ആക്രമണത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമെന്നു പൊലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: