കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പിറ്റേന്ന് ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രസ്താവിച്ചതതാണ് ഒരു പക്ഷേ ഈ കേസിലെ ആദ്യത്തെ വഴിത്തിരിവ്. ഇതിന്റെ പേരില്‍ പിന്നീടിങ്ങോട്ട് നിരന്തരം മുഖ്യമന്ത്രി വിമര്‍ശനം ഏറ്റു.
അന്വേഷണത്തെ വഴിതെറ്റിച്ചത് ആ വിലയിരുത്തലാണെന്നാണ് ആരേപണം. എന്നാല്‍ തുടക്കത്തില്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതു പറഞ്ഞതെന്ന് ന്യായീകരിച്ച് പിന്നീടു തടിതപ്പി.
ഇക്കാര്യത്തില്‍ തുടക്കം മുതല്‍ രംഗത്തുണ്ടായിരുന്ന പി.ടി. തോമസ് എംഎല്‍എയാണ് സംഭവം നിയമസഭയില്‍ അവതരിപ്പിച്ചത്. ഗൂഢാലോചനയുണ്ടെന്ന് പി.ടി. തോമസ് സഭയില്‍ പറഞ്ഞപ്പോഴും ഇടതുപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തുകയായിരുന്നു.
മുഖ്യപ്രതി പള്‍സര്‍ സുനിയില്‍ ഒതുങ്ങുമായിരുന്ന കേസിലെ രണ്ടാമത്തെ വഴിത്തിരിവ് ദിലീപിനെ ചോദ്യം ചെയ്തതാണ്. പിറ്റേന്ന് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നടന്മാരും എംഎല്‍എമാരുമായ മുകേഷും ഗണേഷും ദിലീപിനു വേണ്ടി മാത്രം ശക്തമായി വാദിച്ചത് വിവാദമായിരുന്നു. അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിന്റെ തുടര്‍ന്നുള്ള ദിവസങ്ങളിലെ പ്രസ്താവനകളും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: