കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന് ദിലീപിനെതിരെ ലഭിച്ചിരിക്കുന്നത് 19 തെളിവുകള്‍. ഒന്നര കോടി രൂപയ്ക്കാണ് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിനായി രണ്ടു ലക്ഷം രൂപ സുനിക്ക് അഡ്വാന്‍സായി നല്‍യിരുന്നു. ഇത് ദിലീപിന്റെ ഉറ്റ ബന്ധുവാണ് കൈമാറിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഐ.പി.സി സെക്ഷന്‍ 120 ബി വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന കേസായതിനാല്‍ കുറ്റം തെളിഞ്ഞാല്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷ ദിലീപും അനുഭവിക്കേണ്ടി വന്നേക്കും. ഇപ്പോള്‍ പതിനൊന്നാം പ്രതിയായ ദിലീപ് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ രണ്ടാം പ്രതിയാകും.
ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ്, സംഭവത്തിനു ശേഷം സുനി ഇവിടെ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇവിടെ വെച്ചാണ് സുനിക്ക് പണം കൈമാറിയത്. ഇതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. ഇതു സംബന്ധിച്ച് ചില സാക്ഷിമൊഴികളും പോലീസിന് ലഭിച്ചതായാണ് സൂചന.
പള്‍സര്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയ ഹോട്ടലില്‍ ഇവര്‍ കൂടിക്കാഴ്ച നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപിനെതിരായ കുറ്റപത്രത്തില്‍ ഇതെല്ലാം അടക്കമുള്ള കാര്യങ്ങളാകും തെളിവുകളായി പോലീസ് നിരത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: