കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന് ദിലീപിനെ സിനിമ ലോകവും കൈവിടുന്നു. നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്കയും പുറത്താക്കി.
കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിയുടെ ഉടമയായിരുന്നു ദിലീപ്. അസിസ്റ്റന്റ് ഡയറക്ടര്‍ സ്ഥാനമാണ് ദിലീപിന് ഫെഫ്കയിലുള്ളത്.
അതേസമയം, താരസംഘടനയായ അമ്മയെ നിയന്ത്രിച്ചിരുന്ന ദിലീപിനെ ഇനി സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കാതെ തരമില്ല എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത്. തീരുമാനമെടുക്കുന്നതിന് കൊച്ചിയില്‍ ചേരുന്ന എക്സിക്യുട്ടീവ് യോഗം നിര്‍ണായകമാണ്.
ദിലീപിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സംഘടന പിളരാനുള്ള സാധ്യതയും ഉയര്‍ന്നുവരുന്നുണ്ട്. നടപടിയില്ലാത്ത പക്ഷം യുവതാരങ്ങളുടെ നേതൃത്വത്തില്‍ പുതിയൊരു സംഘടനയുടെ രൂപീകരണത്തിലായിരിക്കും അത് കലാശിക്കുക.
അതേസമയം യുവതാരങ്ങളും ദിലീപിനെതിരെ രംഗത്തെത്തി, ഇന്നത്തെ യോഗത്തില്‍ അമ്മയുടേതായി നിലപാട് പ്രഖ്യാപിച്ചില്ലെങ്കില്‍ തന്റെ നിലപാട് പരസ്യമായി പറയുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിനെ പുറത്താക്കാണമെന്നാവശ്യപ്പെട്ട് യുവനടന് ആസിഫ് അലിയും രംഗത്തെത്തി. നിവിന്‍ പോളിയും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: