കൊച്ചി: നടന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കി. സംഘടനയുടെ ട്രഷറര്‍ സ്ഥാനവും പ്രാഥമിക അംഗത്വവും റദ്ദാക്കിയിട്ടുണ്ട്. ഇരയക്കപ്പെട്ട സഹോദരിക്കൊപ്പമാണ് അമ്മയെന്ന് നടന് മമ്മൂട്ടി അറിയിച്ചു. ദിലീപിനെതിരായ കൂടുതല്‍ നടപടികള്‍ അടുത്ത യോഗത്തില്‍ തീരുമാനിക്കുമെന്നും മമ്മൂട്ടി അറിയിച്ചു.
അമ്മയുടെ കഴിഞ്ഞയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താരങ്ങള്‍ നടത്തിയ മോശം അഭിപ്രായ പ്രകടനങ്ങളില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു. മമ്മൂട്ടിയുടെ വസതിയില്‍ ചേര്‍ന്ന യോഗമാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മമ്മൂട്ടിയുടെ വീടിന് ഏര്‍പ്പെടുത്തിയിരുന്നത്.
നിര്‍മ്മാതാക്കളുടെ സംഘടന ഇതിനോടകം തന്നെ ദിലീപിനെ കൈവിട്ടുകഴിഞ്ഞു. ദിലീപിനെതിരെ നടപടിയില്ലാത്ത പക്ഷം യുവതാരങ്ങളുടെ നേതൃത്വത്തില്‍ പുതിയൊരു സംഘടനയുടെ രൂപീകരണത്തിലായിരിക്കും അത് കലാശിക്കുക. ഇത് ഒഴിവാക്കാന്‍ ദിലീപിനെ നീക്കിക്കൊണ്ടുള്ള തീരുമാനം എടുക്കുകയായിരുന്നു.
ദിലീപ് ഉള്‍പ്പെടെ പതിനെട്ട് അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍, പൃഥ്വിരാജ്, ആസിഫ് അലി, ദേവന്, രമ്യ നമ്പീശന് ഗണേഷ്, ഇടവേള ബാബു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: