കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസ്സില്‍ പ്രമുഖ നടന് ദിലീപിന്റെ പേര് ഈ പേജിലൂടെ പറഞ്ഞപ്പോള്‍ എല്ലാവരും കടുത്ത വിമര്‍ശനം ഉന്നയിച്ചുവെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന് എന്നാല്‍ സത്യം എന്നെങ്കിലും പുറത്തുവരാതിരിക്കില്ലെന്ന് നല്ല ഉറപ്പുണ്ടായിരുന്നുവെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
പുറത്ത് വലിയ സദാചാരം വിളമ്പുന്ന മഹാനടനേക്കുറിച്ചും, ആലുവ പോലീസ് ക്ലബ്ബില്‍ ദിലീപിനെ ചോദ്യം ചെയ്യുമ്പോള്‍ ഓടിയെത്തിയ നടനേക്കുറിച്ചും പോസ്റ്റില്‍ പരാമര്‍ശമുണ്ട്. ഈ മഹാനടന്മര്ക്ക് കേരളം ഒരിക്കലും മാപ്പു നല്‍കില്ലെന്നും പോസ്റ്റില്‍ പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എന്നെ സ്നേഹിക്കുന്നവരടക്കം കടുത്ത വിമര്‍ശനമാണ് ഇക്കാര്യത്തില്‍ ഉയര്‍ത്തിയത്. എന്നാല്‍ സത്യം എന്നെങ്കിലും പുറത്തുവരാതിരിക്കില്ലെന്ന് നല്ല ഉറപ്പുണ്ടായിരുന്നു. ദിലീപ് മലയാള സിനിമാ ലോകത്ത് വലിയൊരു മാഫിയാ സംഘത്തെ നയിക്കുന്നു എന്ന കാര്യം നേരത്തെ തന്നെ അറിയാമായിരുന്നു.
പുറത്ത് വലിയ സദാചാരം വിളന്പുന്ന ഒരു മഹാനടനടക്കം പലരും പല ഘട്ടത്തിലും ഈ പ്രവൃത്തികള്‍ക്കെല്ലാം മൗനാനുവാദം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ സില്‍ബന്ധിയായ ഒരു നടനാണ് ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ദിവസം പോലിസ് ക്ളബ്ബില്‍ ഓടിയെത്തിയത്. മററു മഹാനടന്മാര്ക്കെല്ലാം ഇദ്ദേഹത്തെ പേടിയുമാണ്.
കൂട്ടത്തിലൊരു പെണ്‍കുട്ടിയെ ഈ രീതിയില്‍ ദ്രോഹിച്ച ഒരാളെ ഈ രീതിയില്‍ സംരക്ഷിച്ച മഹാനടന്മാര്ക്ക് കേരളം ഒരിക്കലും മാപ്പു നല്‍കില്ല. ലജ്ജിച്ചു തല താഴ്ത്തുന്നു നിങ്ങളെ ഓര്‍ത്ത് കേരളത്തിന്റെ മനസ്സാക്ഷി.
2017 ഫെബ്രുവരി 22 ന് തന്നെ നടി ആക്രമിക്കപ്പെട്ട കേസ്സിൽ പ്രമുഖ നടൻ ദിലീപിൻറെ പേര് ഈ പേജിലൂടെ പറഞ്ഞപ്പോൾ എന്നെ…
Posted by K Surendran on Monday, July 10, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: