മാരാരിക്കുളം: കയര്‍മേഖലയുടെ സമഗ്രവികസനത്തിന് 1,200 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക്. കയര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിങ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കയര്‍ വ്യവസായത്തിന്റെ ആധുനികവല്‍ക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. കയര്സൊസൈറ്റികള് ഫാക്ടറികളായി മാറണം. ആലപ്പുഴയിലെ ആസ്പിന്‍വാള്‍, ബോംബേ പോലുള്ള പഴയകാല കയര്‍ഫാക്ടറികള്‍ പുനരുദ്ധരിക്കും.
ആലപ്പുഴയിലെ ഫോംമാറ്റിങ്സ് കമ്പനി വമ്പന്‍ കമ്പനിയായി മാറും. ഈ വര്‍ഷം വിവിധ പദ്ധതികള്‍ക്കായി 100 കോടിയുടെ കയര്‍വലപ്പായ വാങ്ങും. റോഡ് നിര്‍മാണത്തില്‍ കയര്വലപ്പായയുടെ ഉപയോഗം വരുന്നതു കയര്‍മേഖലയ്ക്കു കുതിപ്പേകും.
കടലാക്രമണം തടയാന്‍ കയര്‍മേഖലയുമായി ബന്ധപ്പെട്ടു നൂറുകോടിയുടെ പദ്ധതി ആലപ്പുഴയ്ക്കായി ഒരുങ്ങുകയാണ്. കയര്സ്വാശ്രയസംഘങ്ങള്ക്ക് ഓണത്തിനു മുന്‍പ് അഞ്ചു ലക്ഷം വീതം സഹായധനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. അസോസിയേഷന് ആക്ടിങ് പ്രസിഡന്റ് ആര്. സുരേഷ് അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: