മറയൂര്‍: പള്ളനാട് സര്‍ക്കാര്‍ സ്കൂളില്‍ നിന്നും അനുവാദമില്ലാതെ മുങ്ങിയ നാല് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയായിരുന്നു ഒരു ഗ്രാമത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിന്റെ തുടക്കം.
നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ് ഉച്ചയൂണിന്റെ സമയത്ത് സ്കൂളില്‍ നിന്നും രക്ഷപ്പെട്ടത്. മൂന്നാര്‍
ഇടമലക്കുടി സ്വദേശികളാണ് നാല് പേരും. ഇതിലെ ഒരു കുട്ടിയുടെ ചേച്ചി പള്ളനാട് കുടിയില്‍ താമസിക്കുന്നുണ്ട്. ഇവരെക്കാണാനാണ് നാല് പേരും വനത്തിലൂടെ സാഹസിക യാത്ര നടത്തിയത്. കുട്ടികളെ കാണാനില്ലെന്ന് അറിഞ്ഞ സ്കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്നു.
നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞതനുസരിച്ച് യൂണിഫോമിട്ട കുട്ടികള്‍ വനത്തിലൂടെ നടന്ന് പോകുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് സംഘം വനത്തില്‍ പരിശോധന നടത്തുകായായിരുന്നു. വൈകിട്ട് 5 മണിയോടെ സ്കൂളിന്റെ പരിസരത്ത് നിന്നും 4.5 കിലോ മീറ്ററോളം മാറി കര്പ്പൂരക്കുടിയ്ക്ക് സമീപത്ത് നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ഉച്ചയൂണിന്റെ സമയത്ത് തങ്ങള്‍ ആരും കാണാതെ കാട്ടില്‍ കയറുകയായിരുന്നെന്നാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്.
കുട്ടികള്‍ സമീപത്തെ ഹോസ്റ്റലിലാണ് താമസിക്കുന്നത്. പോലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികളെ ഉപദേശിച്ച് വി
ട്ടയച്ചു. കുട്ടികളെ രാത്രിയാകുന്നതിന് മുമ്പ് കണ്ടെത്താനായത് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചു. മറയൂര്‍ സ്റ്റേഷനിലെ അഡീ. എസ്ഐ സണ്ണിച്ചന്, ഉദ്യോഗസ്ഥരായ ഹാഷിം, ഉണ്ണി, കവിത എന്നിവരടങ്ങിയ സംഘമാണ് വനത്തില്‍ തെരച്ചില്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: