കോഴിക്കോട്: ആരോഗ്യവകുപ്പ് മന്ത്രിക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുവമോര്‍ച്ച പ്രതിഷേധം. പ്രതിഷേധം ഭയന്ന് മണിക്കൂറുകള്‍ക്കുശേഷമാണ് മന്ത്രി മെഡിക്കല്‍ കോളേജില്‍ ലാബ് ഉദ്ഘാടനത്തിനെത്തിയത്.
ഇന്നലെ രാവിലെ ഒന്‍പതോടെ മന്ത്രി കെ.കെ. ശൈല ജ മെഡിക്കല്‍ കോളേജില്‍ എത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ പത്തുമണി കഴിഞ്ഞാണ് മന്ത്രി എത്തിയത്. മന്ത്രിയെ കരിങ്കൊടി കാണിക്കാനായി എത്തിയ യുവമോര്‍ച്ച പ്രവര് ത്തകരെ മന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് പോലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതിനുശേഷമാണ് മന്ത്രി സ്ഥലത്ത് എത്തിയത്.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബി. ദിപിന്, പി. ഹരീഷ്, സെക്രട്ടറി സാലു ഇരഞ്ഞിയില്‍, നോര്‍ത്ത് മണ്ഡലം സെക്രട്ടറി ടി. സരൂപ് എന്നിവുടെ നേതൃത്വ ത്തിലെത്തിയ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. സംസ്ഥാനത്ത് പനി മരണങ്ങള് തുടരുന്നതിലും നഴ്സുമാരുടെ സമരം അവസാനിപ്പിക്കാത്തതിലും പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിക്കാനായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തിയത്.
കൊയിലാണ്ടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കൊയിലാണ്ടിയില്‍ മൂന്ന് പനിമരണങ്ങള്‍ നടക്കുകയും താലൂക്ക് ആശുപത്രി പുതിയ കെട്ടിടം തുറക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി. ദേശീയപാതയില്‍ കോടതിക്ക് മുന്നില്‍ വെച്ചാണ് കരിങ്കൊടി കാട്ടിയത്. ജില്ലാ സെക്രട്ടറി അഖില്‍ പന്തലായനി, ജയന് കാപ്പാട്, അതുല്‍ പെരുവെട്ടൂര്‍, വൈശാഖ് തുടങ്ങിയവര്‍ നേതൃത്വം നല്കി. മുചുകുന്നില്‍ ഹെല്‍ത്ത് സെന്റര്‍ ഉദ്ഘാടനം ചെയ്ത് കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് കരിങ്കൊടി കാട്ടിയത്. കോടതിക്ക് മുന്നില്‍ വെച്ച് മന്ത്രിയുടെ കാറിനു മുന്നിലേ ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊടിയുമായി ചാടി വീഴുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി പ്രവര്‍ത്തകരെ നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: