കുന്നംകുളം: എരുമപ്പെട്ടി മേഖലയില്‍ വ്യാപക മോഷണം. പാഴിയോട്ട്മുറി കുരിശ് പള്ളിക്ക് സമീപം ശ്രീകൃഷ്ണ നിവാസില്‍ ചന്ദ്രമോഹനന്റെ വീട്ടില്‍ നിന്ന് മൂന്ന് പവന് തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കളവ് പോയി. വീടിന്റെ പിന്‍വശത്തെ വാതില്‍ കമ്പിപാര ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാര കുത്തിതുറന്ന് ആഭരണങ്ങളും പേഴ്സും വില കൂടിയ മൊബൈല്‍ ഫോണും മോഷ്ടിച്ചു. വീട്ടിലുണ്ടായിരുന്ന കാറിന്റെ ഡോര്‍ പൊളിച്ച് കാര്‍ മോഷ്ടിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. വീടിന്റെ ജനലും പൊളിച്ചു. വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും മോഷണം നടന്നത് പിന്നീടാണ് മനസിലാക്കിയത്.
പാഴിയോട്ട്മുറി തൊണ്ടിയില്‍ വൈശാഖിന്റെ ബൈക്ക് മോഷ്ടിച്ച് കുറച്ചകലെ റോഡരികിലുള്ള ഇളനീര് കടയ്ക്ക് സമീപം ഉപേക്ഷിച്ചു. വെള്ളറക്കാട് മുക്രിയത്ത് ഓഡിറ്റോറിയത്തില്‍ നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റും മോഷ്ടിച്ചിട്ടുണ്ട്. വടക്കാഞ്ചേരി സ്വദേശി സനലിന്റെ ബൈക്കാണ് മോഷ്ടിച്ചത്. ഓഡിറ്റോറിയത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന റെഡ് വളണ്ടിയര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സനല്‍.
പാഴിയോട്ട്മുറി കുട്ടന്റെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചെങ്കിലും മുക്രിയത്ത് ഓഡിറ്റോറിയത്തിന് സമീപം ഉപേക്ഷിച്ചതായി കണ്ടെത്തി. കുന്നംകുളം സി.ഐ.രാജേഷ് കെ.മേനോന്, എരുമപ്പെട്ടി എസ്.ഐ.മനോജ് കെ.ഗോപി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: