ന്യൂദല്‍ഹി: ദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ച കോടതി ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട് ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മദ്യശാലകള്‍ക്ക് ഇളവ് നല്‍കുന്നതിനായി റോഡുകളുടെ ദേശീയപാത പദവി എടുത്തുകളഞ്ഞ ചണ്ഡീഗഢ് ഭരണകൂടത്തിന്റെ തീരുമാനം കോടതി അംഗീകരിക്കുകയും ചെയ്തു.
ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിച്ച സുപ്രീംകോടതി ഉത്തരവില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ ബാറുടമകളുടെ അടക്കമുള്ള എല്ലാ സ്വകാര്യ ഹര്‍ജികളും കോടതി തള്ളി. കോടതി വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടുള്ള ഇത്തരം സ്വകാര്യ ഹര്‍ജികള്‍ അസാധാരണവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹൈവേയുടെ അരകിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് മദ്യശാലാ നിരോധനമുള്ളത്. പാതകളുടെ പദവി എടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട് കോടതിക്ക് തീരുമാനം പ്രഖ്യാപിക്കാനാവില്ല. അതിനാല്‍ തന്നെ ചണ്ഡീഗഢിന്റെ തീരുമാനത്തില്‍ ഇടപെടാനാവില്ല, കോടതി വ്യക്തമാക്കി. കൂടുതല്‍ സംസ്ഥാനങ്ങള്‍ പാതകളുടെ പദവികള്‍ എടുത്തുമാറ്റി മദ്യശാലകള്‍ അനുവദിക്കുന്ന സ്ഥിതി ഇതോടെ സംജാതമാകും.
മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന വിധി നടപ്പാക്കുന്നതിനായി മൂന്നുമാസത്തെ സാവകാശം ആവശ്യപ്പെട്ടുള്ള കേരളമടക്കമുള്ള മൂന്നു സംസ്ഥാനങ്ങളുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കോടതി വിധി മറികടക്കുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ കൈക്കൊണ്ട നടപടിയുടെ ശരിതെറ്റുകളും പരിശോധിക്കും, സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: