ദിലീപിനു വേണ്ടി വാദിച്ച സിനിമാക്കാരും പുറത്തുള്ളവരും ദിലീപ് അറസ്റ്റിലായതോടെ മൗനികളായി.പലരും മറുകണ്ടം ചാടുന്നുണ്ട്.സിനിമാക്കാരായതിനാല്‍ അതൊക്കെ സംഭവിക്കുമെന്ന് ജനത്തിനറിയാം.മുകേഷ്,ഗണേഷ് തുടങ്ങിയ സിനിമയിലെ രാഷ്ട്രീയക്കാരുടെ കാര്യമാണ് കഷ്ടം.പത്രക്കാരോട് സകല നിയന്ത്രണവും വിട്ട് ഇവര്‍ ആക്രോശിച്ചതിന് എല്ലായിടത്തു നിന്നും പൂരയ്ക്കുകിട്ടി.
മുകേഷിനോട് ഉടനെ കൊല്ലത്തെത്തി ജനങ്ങളോടു വിശദീകരിക്കാനാണ് സിപിഎം കൊല്ലം ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടത്.ദിലീപിന്റെ അറസ്റ്റിനു ശേഷം മുകേഷിന്റെ ഫോണ്‍ മൂകമായിരുന്നു.ദിലീപ് ക്രിമിനലാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സഹോദരനെപ്പോലെയാണ് താന്‍ വിശ്വസിച്ചിരുന്നതെന്നുമാണ് മുകേഷ് മാധ്യമപ്രവര്‍ത്തകരോടു വിശദീകരിച്ചത്.
തരികിടകള്‍ പറഞ്ഞ് എന്ത് വിശദീകരിച്ചാലും മുകേഷിനെ ജനത്തിനറിയാമല്ലോ.പോലീസിനും സര്‍ക്കാരിനും അഭിനന്ദനം രേഖപ്പെടുത്തി നല്ലപിള്ള ചമയാനുള്ള തിരക്കിലാണ് ഗണേഷ്കുമാര്.
ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തങ്ങളെന്നാണ് നടന് മമ്മൂട്ടി പറയുന്നത്.
നടിയെ അപമാനിക്കുംവിധം അമ്മയിലെ ചിലര്‍ സംസാരിച്ചതിന് അദ്ദേഹം മാപ്പുചോദിച്ചു.ഇനി അത്തരത്തില്‍ ആരെങ്കിലും സംസാരിച്ചാല്‍ തക്കതായ നടപടി സ്വീകരിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തില്‍ സംശയമുണ്ടെന്നാണ് പി.സി.ജോര്‍ജ് എംഎല്‍എ പറഞ്ഞത്.
പിണറായി വിജയനും മഞ്ജുവാര്യരും തമ്മില്‍ ഒരു വേദി പങ്കിട്ടശേഷമാണ് അന്വേഷണത്തില്‍ ഗൂഢാലോചന ഉണ്ടെന്നു പറയാല് തുടങ്ങിയത്.അതിനു മുന്‍പ് ഗൂഢാലോചനക്കാര്യം പറഞ്ഞിരുന്നില്ലെന്നും പി.സിവ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: