കാഠ്മണ്ഡു: നേപ്പാളില്‍ തീര്‍ത്ഥാടകരുടെ ബസ് കനാലിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരില്‍ പത്ത് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടും. ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമുള്ളവരാണ് ഇവര്‍.
ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. നേപ്പാള്‍ തലസ്ഥാന നഗരിയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ത്രിവേണിയിലേക്ക് പോയ തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്. എണ്‍പതോളം പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവരില്‍ പത്ത് പേര് രക്ഷപ്പെട്ടു. കാണാതായ 30-ഓളം പേര്‍ക്കായുള്ള തെരച്ചില്‍ രക്ഷാ പ്രവര്‍ത്തകര്‍ തുടരുകയാണ്.
ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ ഉണ്ടായിരുന്നവരുടെ എണ്ണം പരിധിയില്‍ അധികമായിരുന്നുവെന്നും വിവരമുണ്ട്. അപകടത്തില്‍പ്പെട്ട ഇന്ത്യാക്കാരെ കുറിച്ചറിയാന്‍ കാഡ്മണ്ഡുവില്‍ ഇന്ത്യന്‍ എംബസി പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്..
നേപ്പാളിള്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ഞായറാഴ്ചയുണ്ടയ വാഹനാപകടത്തില്‍ 39 തീര്‍ത്ഥാടകര്‍ മരിച്ചിരുന്നു. ഇവരില്‍ 34 പേര് ഇന്ത്യാക്കാരായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ബസ് നദിയിലേക്ക് മറിഞ്ഞ് 17 പേര് മരിച്ചിരുന്നു. അന്ന് തന്നെയുണ്ടായ മറ്റൊരു അപകടത്തില്‍ മൂന്നു പേരും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: