ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം തൃപ്തികരമല്ലെന്ന ഹര്ജിയിന്മേല് ഹൈക്കോടതി വാദം കേള്‍ക്കും. സുബ്രഹ്ണ്യന്‍ സ്വാമി, ഇഷ്കര്സിങ് ഭണ്ഡാരി എന്നിവര്‍ സമര്‍പ്പിച്ച ഹര്ജികളിന്മേലാണ് വാദം. കേസന്വേഷണത്തിന്റെ വിശദാംശങ്ങള്‍ നല്കാന് ദല്‍ഹി പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
നീതിന്യായ മേഖലയിലെ മെല്ലെപ്പോക്കിന്റെ ഉത്തമ ഉദാഹരണമായി സുനന്ദ കേസ് മാറുകയാണെന്നും കോടതികളില്‍ നിന്നും ഉദാസീന സമീപനം ഉണ്ടാകുന്നതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദല്‍ഹി പോലീസിനെയും കേന്ദ്രആഭ്യന്തര മന്ത്രാലയത്തെയും സിബിഐയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേസന്വേഷണം നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.
ഐ.ബി, റോ, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, ദല്ഹിപോലീസി,് സിബിഐ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള സംഘം കേസ് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. കേസ് അടുത്തയാഴ്ച കോടതി പരിഗണിച്ചേക്കും. 2014 ജനുവരി 17നാണ് തെക്കന്‍ ദല്‍ഹിയിലെ സ്വകാര്യ ഹോട്ടലില്‍ ശശി തരൂരിന്റെ ഭാര്യ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കേസില്‍ ഹൈക്കോടതിയുടെ നിലപാട് നിര്‍ണ്ണായകമായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: