കണ്ണൂര്‍: കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവും കൃഷി നാശവും മൂലം കടക്കെണിയിലായ കര്‍ഷകരുടെ മുഴുവന്‍ വായ്പകളും എഴുതിത്തളളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് നാഷണല്‍ ഫാര്‍മേഴ്സ് യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാറിമാറി വന്ന സര്‍ക്കാരുകളുടെ കര്‍ഷകരോടുളള അവഗണനയ്ക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് യോജിച്ച പോരാട്ടം ഉടന്‍ ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു.ആദ്യ ഘട്ടത്തില്‍ സര്‍ക്കാരിന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനങ്ങള്‍ നല്‍കുമെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി.ഇ.ചാക്കുണ്ണി, കുര്യക്കോസ് ആയത്തുംകുടിയില്,ഹംസ പുല്ലാട്ട്, ഫാ.കെ.വി.കുര്യാക്കോസ്, അഡ്വ.ബിനോയ് തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: