തിരുവനന്തപുരം: തീരസുരക്ഷയ്ക്ക് സംസ്ഥാനത്ത് പ്രത്യേക സേന രൂപീകരിക്കാന്‍ തീരുമാനം.
മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് എല്ലാ സംസ്ഥാനങ്ങളിലും തീരുദേശ സുരക്ഷ ശക്തമാക്കാനും പ്രത്യേക സംവിധാനമൊരുക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കേരളം നാളിതുവരെ ഇക്കാര്യത്തില്‍ ഗൗരവം പുലര്‍ത്തിയില്ല.
ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും സേനയ്ക്ക് വേണ്ട റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആഭ്യന്തരസുരക്ഷാവലോകനത്തെത്തിയ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹന്സ്രാജ് അഹിര്‍ മുമ്പാകെ സുരക്ഷാസേന രൂപീകരണത്തെക്കുറിച്ച് പോലീസ് മേധാവി ബെഹ്റ സൂചിപ്പിച്ചിരുന്നു. സേനയ്ക്കാവശ്യമായ പട്രോളിംഗ് ബോട്ടുകളും ഉപകരണങ്ങളും വാങ്ങാനുള്ള സഹായം ദേശീയ പോലീസ് നവീകരണ ഫണ്ടില്‍ നിന്നും ലഭ്യമാക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കുകയും ചെയ്തു.
നിലവില്‍ കേരളത്തിലെ 583 കിലോമീറ്റര്‍ കടല്‍ത്തീരം കോസ്റ്റല്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. 13 കോസ്റ്റല്‍ സ്റ്റേഷനുകളാണ് കേരളത്തിലുള്ളത്. സ്റ്റേഷനുകളില്‍ ആവശ്യത്തിന് ജീവനക്കാരോ അത്യാധുനിക ഉപകരണങ്ങളോ ഇല്ല. മുംബൈ മോഡല്‍ ആക്രമണമുണ്ടായാല്‍ നേരിടാനുള്ള സംവിധാനവും അത്യാധുനിക ബോട്ടുകളും ആയുധങ്ങളും നിലവിലില്ല.
തീരസംരക്ഷണത്തിന് പ്രത്യേക സേനയ്ക്ക് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കാനും സേനയിലേക്ക് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്ത് പ്രത്യേക പരിശീലനം നല്‍കാനുമുള്ള പദ്ധതി റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. 17ന് നാവികസേനയുടെ ഉന്നത ഉദ്യോഗസ്ഥരുടെ ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്ന യോഗത്തില്‍ സേനയുടെ ഘടന സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: