കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പ്രതീഷ് ചാക്കോയ്ക്ക് നല്‍കിയെന്നാണ് പോലീസിന് സുനി നല്കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അഭിഭാഷകന് അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതിനിടെ, പതീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കുറ്റവാളിയല്ലെങ്കില് അറസ്റ്റ് ഉണ്ടാകില്ലെന്നു കോടതി വ്യക്തമാക്കി. കേസില്‍ അഭിഭാഷകന്റെ പങ്കാളിത്തം വ്യക്തമല്ലെന്നും ചോദ്യം ചെയ്താല്‍ മാത്രമേ ഇതേക്കുറിച്ച് അറിയാന്‍ കഴിയൂ എന്നും കോടതി നേരത്തെ നിലപാടെടുത്തിരുന്നു.
പള്‍സര്‍ സുനിക്ക് അഭിഭാഷകനെ പരിചയപ്പെടുത്തിക്കൊടുത്തത് ദിലീപാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനി നല്കിയ ഫോണ്‍ സൂക്ഷിച്ചന്നാണ് പ്രതീഷ് ചാക്കോയ്ക്കെതിരെയുള്ള ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: