തിരുവനന്തപുരം: മലബാറിലെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ധനവകുപ്പ് അറിയിച്ചു. ഇത് സംബന്ധിച്ച ഫയല്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ധനവകുപ്പ് കൈമാറി. എയ്ഡഡ് പദവി നല്കിയാല് മാസം ഒരു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ധനവകുപ്പ് വ്യക്തമാക്കി.
സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും രണ്ട് തട്ടിലായിരുന്നു. എയ്ഡഡ് പദവി നല്കാന് മന്ത്രിസഭ തീരുമാനിച്ചതാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞത് ഏറെ വിവാദവുമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി തന്നെ ഇതില്‍ നേരിട്ട് വിശദീകരണം നല്കി.
എയ്ഡഡ് പദവി നല്കാന് തത്വത്തില്‍ തീരുമാനിച്ചുവെന്നും എന്നാല്‍ ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലായതിനാല്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വിശദീകരിച്ചിരുന്നു. മന്ത്രിസഭാ തീരുമാനം വിദ്യാഭ്യാസ മന്ത്രി അട്ടിമറിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷവും സര്‍ക്കാരിനെതിരെ രംഗത്തു വന്നിരുന്നു. തുടര്‍ന്നാണ് ഫയല്‍ വീണ്ടും ധനവകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: