ബലാസോര്‍: ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ചാന്ദിപ്പൂരിലെ വിക്ഷേപണത്തറയിലായിരുന്നു പരീക്ഷണം. 290 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ബ്രഹ്മോസില്‍ 300 കിലോ ആയുധങ്ങള്‍ വരെ വഹിക്കാനാകും.
ശബ്ദത്തേക്കാള്‍ 2.8 മടങ്ങ് വേഗമുള്ള മിസൈലിന് 300 കിലോ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്. പത്തുമീറ്റര്‍ ഉയരത്തില്‍നിന്ന് വിക്ഷേപിച്ചാലും കൃത്യമായി ലക്ഷ്യത്തിലെത്താന്‍ ബ്രഹ്മോസിനാവും. റഷ്യയുടെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ച ബ്രഹ്മോസ് ഇതിനകംതന്നെ കര, നാവികസേനകളുടെ ഭാഗമായിട്ടുണ്ട്.
അന്തര്‍വാഹിനികള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയില്‍നിന്നും കരയില്‍നിന്നും ഇത് വിക്ഷേപിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: