കൊച്ചി: സിനിമാ നടന് ബാലചന്ദ്രമേനോന് അഭിഭാഷകനായി എന്റോള്‍ ചെയ്തു. ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ബാര്‍ കൗണ്‍സില്‍ ഒഫ് കേരള സംഘടിപ്പിച്ച ചടങ്ങില്‍ ബാലചന്ദ്രമേനോന് ഒന്നാമതായി തന്നെ എന്റോള്‍ ചെയ്തു.
1987ലാണ് ബാലചന്ദ്രമേനോന് വക്കീലാകാനുള്ള ശ്രമം തുടങ്ങിയത്. എന്നാല്‍ കാര്യം അത്ര നിസ്സാരമല്ലെന്ന് മേനോന് മനസ്സിലായി. 22 വര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ അഭിഭാഷകനായ അപൂര്‍വ്വം ചിലരില്‍ ഒരാള്‍ താന്‍ ആയിരിക്കുമെന്ന് മേനോന് പ്രതികരിച്ചു. പ്രതിസന്ധികളില്‍ തകര്‍ന്നു പോകുന്നവര്‍ക്കുള്ള പ്രചോദനമാണു തന്റെ നേട്ടമെന്നും അദ്ദേഹം പ്രതികരിച്ചു.
ബാലചന്ദ്രമേനോനെ കൂടാതെ 376 പേരാണ് എന്‍ റോള്‍ ചെയ്തത്. ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ മുഖ്യാതിഥിയായിരുന്നു. കെഎസ് യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയിയും എന്‍ റോള്‍ ചെയ്തവരില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: