ചെങ്ങന്നൂര്‍: എബിവിപി നഗര്‍ സമിതി പ്രസിഡന്റ് വിശാലിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടക്കുവാന്‍ സാധ്യത ഏറിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്കി. കേസിലെ പ്രധാന പ്രതികളില്‍പ്പെട്ട പന്തളം കടയ്ക്കാട് സ്വദേശി നവാസുള്പ്പെടെയുള്ളവരാണ് വിദേശത്തേക്ക് കടക്കുവാന്‍ ശ്രമിക്കുന്നത്. ഇതേതുടര്‍ന്നാണ് പ്രതികളുടെ മേല്‍വിലാസവും ചിത്രങ്ങളും സഹിതം വിമാനത്താവളങ്ങളില്‍ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതിനിടെ വിശാലിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കുകയും രക്ഷപ്പെടുത്താന്‍ സഹായിച്ചതുമായ ചിലരെ ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിലൂടെ പ്രതികളില്‍ ചിലര്‍ അന്യസംസ്ഥാനത്തേക്ക് കടന്നതായും പോലീസിന് സൂചന ലഭിച്ചു. പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഒന്നും നാലും അഞ്ചും പ്രതികളായ പന്തളം മങ്ങാരം അംജസ് വിലാസത്തില്‍ നാസിം (21), പന്തളം കടയ്ക്കാട് തെക്കേശങ്കരത്തില് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അന്‍സാര്‍ ഫൈസല്‍ (20), പന്തളം കുരമ്പാല കടക്കാട് പത്മാലയത്തില്‍ ഷെഫീഖ് (22) പ്രതികളുടെ കസ്റ്റഡികാലാവധി ഇന്നവസാനിക്കുന്നതിനെ തുടര്‍ന്ന് അവരെ കോടതിയില്‍ ഹാജരാക്കും.
ആക്രമണ പദ്ധതി തയ്യാറാക്കിയതും ഒളിവില്‍ താമസിച്ചതുമായ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പത്തോളം കേന്ദ്രങ്ങളില്‍ ഇവരെ എത്തിച്ച് തെളിവെടുപ്പു പൂര്‍ത്തിയാക്കിയിരുന്നു. കേസിലെ ആറാം പ്രതി പന്തളം മങ്ങാരം ഹസീന മന്‍സില്‍ ആസിഫ് മുഹമ്മദി (19)ന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: