എടത്വാ: യുഡിഎഫ് ഭരിക്കുന്ന തലവടി ഗ്രാമപഞ്ചായത്തില്‍ ഭരണം അട്ടിമറിക്കാന്‍ നീക്കം. മാണി ഗ്രൂപ്പിലുള്ള ചിലര്‍ എല്‍ഡിഎഫുമായി കൂടികാഴ്ച നടത്തിയതായി സൂചന. 15 അംഗ ഗ്രാമസഭയില്‍ മാണി ഗ്രൂപ്പിലെ രണ്ട് അംഗങ്ങളും ഒരു സ്വതന്ത്രനും ഉള്‍പ്പെടെ ഏഴ് യുഡിഎഫ് അംഗങ്ങള്‍ ഭരിക്കുന്ന പഞ്ചായത്തിലാണ് ഭരണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത്.
മാണി യുഡിഎഫില്‍നിന്ന് വിട്ടതിനുശേഷമുള്ള പ്രശ്നങ്ങളാണ് തലവടിയിലും പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസത്തിന് കാരണം. ഭരണത്തിന്റെ തുടത്തില്‍ യുഡിഎഫ് ധാരണപ്രകാരം ആദ്യ മൂന്നുവര്‍ഷം കോണ്‍ഗ്രസിനും, പിന്നീടുള്ള ഓരോ വര്‍ഷവും മാണി, ജേക്കബ് ഗ്രൂപ്പുകള്‍ക്കുമാണ് പ്രസിഡന്റ് സ്ഥാനം നല്‍കേണ്ടത്. തുടക്കത്തിലെ ജേക്കബ് ഗ്രൂപ്പ് വിട്ടുനിന്നതോടെ നാലുവര്‍ഷത്തെ പ്രസിഡന്റുപദം കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു.
നാല് അംഗ എല്‍ഡിഎഫില്‍ സിപിഐ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ടങ്കിലും മാണി ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം ലഭിക്കാന്‍ കടമ്പകളേറെ കടക്കണം. ജേക്കബ് വിഭാഗമോ, ഒരംഗമുള്ള വലതുസ്വതന്ത്രനോ കനിഞ്ഞാലേ ഭരണ മാറ്റത്തിനു സാദ്ധ്യതയുള്ളൂ. ബിജെപിക്ക് മൂന്നംഗങ്ങളാണുള്ളത്. ബിജെപിയുടെ നിലപാട് നിര്‍ണായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: