തിരുവനന്തപുരം: മകന്റെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ വിദ്വേഷമുപേക്ഷിച്ച് വേര്‍പിരിഞ്ഞവര്‍ ഒരുമിച്ചു ഒരേ വേദിയിലെത്തി. വിവാദങ്ങള്‍ക്കിടയില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മകന് ശ്രാവണ്‍ സിനിമയിലേക്ക് ചുവട് വച്ച വേദിയിലാണ് ശ്രാവണിനെ അനുഗ്രഹിക്കാന്‍ അമ്മ സരിതയെത്തിയത്.
മുകേഷിന്റെ അച്ഛനും നാടകകലാകാരനുമായ ഒ.മാധവനെ സരിത ചടങ്ങില്‍ അനുസ്മരിക്കുകയും ചെയ്തു. ശ്രാവണ്‍ നായകനാകുന്ന ആദ്യ ചിത്രമായ കല്ല്യാണത്തിന്റെ പൂജ നടന്ന മാസ്ക്കറ്റ് ഹോട്ടലായിരുന്നു വേദി. മുഖ്യമന്ത്രി പിണറായി വിജയന് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വര്‍ഷയാണ് നായിക. നടന് മധുവിന് ദക്ഷിണ നല്‍കിയാണ് ശ്രാവണ്‍ സിനിമയില്‍ തുടക്കം കുറിച്ചത്.
ചിത്രത്തില്‍ മുകേഷും ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ശ്രാവണിന്റെ ആദ്യ ചിത്രത്തിന്റെ പൂജാ വേദി ഹൗസ് ഫുളളാണെന്നും അത് പോലെ സിനിമയും ഹൗസ് ഫുളളാകട്ടെയെന്നും നടന് മധു ആശംസിച്ചു. സ്വയം വഴി കണ്ടെത്തി മുന്നേറണമെന്ന് നടന് ശ്രീനിവാസന് പറഞ്ഞു. മന്ത്രി എ.കെ.ബാലന്, ഷാജികൈലാസ്, മേനക, സുരേഷ്കുമാര്‍, മണിയന്‍പിള്ള രാജു, മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: