വാഷിംഗ്ടണ്‍: അരിസോണയിലുണ്ടായ വെള്ളപ്പൊക്കത്തിപ്പെട്ട് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര് മരിച്ചു. അരിസോണയിലെ നാഷണല്‍ ഫോറസ്റ്റ് മേഖലയിലാണ് സംഭവം. ഒഴുക്കില്‍പ്പെട്ട ഒരു കുട്ടിയെ കാണാതായിട്ടുണ്ട്.
വനമേഖലയിലെ നദിയില്‍ നീന്താനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. 100ലേറെപ്പേര്‍ സംഭവസമയത്ത് സ്ഥത്തുണ്ടായിരുന്നുവെന്നാണ് വിവരം. ഇവര്‍ക്ക് യാതൊരുവിധ സുരക്ഷാ മുന്നറിയിപ്പുകളും അധികൃതര്‍ നല്‍കിയിരുന്നില്ല.
എന്നാല്‍, ഇടിയോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നതാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
സ്ഥലത്ത് മറ്റ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും കൂടുതല്‍ പേര് അപകടത്തില്പ്പെട്ടിട്ടുണ്ടാകാമെന്നും അഗ്നിശമനസേനാ വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: