കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യഹര്‍ജി ഉച്ചയ്ക്ക് 1.45ന് ഹൈക്കോടതി പരിഗണിക്കും
ദിലീപുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് തെളിവുകളായി നിരത്തിയത്. മണികൂറുകളോളം ചോദ്യംചെയ്തു ഇനി കസ്റ്റഡിയില്‍ തുടരേണ്ട സാഹചര്യമില്ലെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. ദിലിപിനെതിരെയുള്ളത് പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ്. ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും അപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അന്വേഷണവുമായി ദിലീപ് പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം നല്കിയാല് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ജാമ്യം നല്കിയാല് ആക്രമിക്കപ്പെട്ട നടിയുടെ ഷൂട്ടിങ് സ്ഥലത്തെത്തി അപമാനിക്കാനിടയുണ്ടെന്ന് പോലീസും വ്യക്തമാക്കി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: