ചിറയിന്‍കീഴ് : തസ്തിക നിര്‍ണയം പൂര്‍ത്തിയാകുമ്പോള്‍ ഒരു കായികാധ്യാപകനുപോലും തസ്തിക നഷ്ടപ്പെടരുതെന്ന് സംയുക്ത കായികാധ്യാപക സംഘടനയുടെ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഇതിനായി യുപി വിഭാഗത്തില്‍ ഭാഷാധ്യാപകര്‍ക്ക് തുല്യമായി നിലവിലെ ടൈംടേബിളില്‍ അനുവദിച്ച പീരിയഡുകള്‍ കണക്കാക്കിയും എച്ച്എസ് വിഭാഗത്തില്‍ എട്ട്,ഒമ്പത്,പത്ത് ക്ലാസ്സുകളിലെ പീരിയഡുകള്‍ പരിഗണിച്ചും തസ്തിക സംരക്ഷിക്കണം. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കായികാധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്നും സംയുക്ത കായികാധ്യാപക സംഘടന ആവശ്യപ്പെട്ടു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കായിക മേളകള്‍ ബഹിഷ്ക്കരിക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്‍്റ് റെജി ഇട്ടൂപ്പും ജനറല്‍ സെക്രട്ടറി റ്റി.ഷാജുവും പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: