കണ്ണൂര്‍: നഴ്സുമാരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ 144 പ്രഖ്യാപിച്ച ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. സുപ്രീം കോടതി നിര്‍ദ്ദേശിച്ച മിനിമം വേതനം നല്‍കുന്നതിന് പകരം സമരം ചെയ്യുന്ന നഴ്സുമാരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാരിന്റെ ഒത്തശയോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്നത്. ആശുപത്രികളിലെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നഴ്സിങ് വിദ്യാര്‍ത്ഥികളെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ഇന്നലെ നടപ്പാക്കാന്‍ സാധിച്ചില്ല. നഴ്സിങ് വിദ്യാര്‍ത്ഥികളെ ജോലിക്ക് നിര്‍ത്തി ആശുപത്രി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന ആശങ്ക ആശുപത്രി അധികൃതര്‍ക്കുമുണ്ട്. യാതൊരു പരിശീലനവും ഇല്ലാത്ത നഴ്സുമാരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് ആശുപത്രി മാനേജ്മെന്റുകള്‍ തന്നെ വിലയിരുത്തുന്നത്.
കലക്ടറുടെ ഉത്തരവിനെതിരെ നഴ്സിങ് വിദ്യാര്‍ത്ഥികളും രംഗത്തെത്തി. നഴ്സിങ് വിദ്യാര്‍ത്ഥികളായ തങ്ങള്‍ സ്വകാര്യ ആശുപത്രികളിലെ ജോലിക്ക് ഹാജരാകില്ലെന്ന മുദ്രാവാക്യമുയര്‍ത്തി പരിയാരം മെഡിക്കല്‍ കോളേജിലെ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് ബഹിഷ്കരിച്ച് സമരം നടത്തി. പരിചയ സമ്പന്നരല്ലാത്ത തങ്ങള്‍ക്ക് ജോലിക്കിടെ എന്തെങ്കിലും അബദ്ധം സംഭവിച്ചാല്‍ ഏറ്റെടുക്കാനാവില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 150 രൂപ ദിവസവേതനമില്ലാതെ തന്നെ ജോലിക്ക് ഹാജരാകാന്‍ തയ്യാറാണ്. എന്നാല്‍ രോഗികള്‍ക്ക് എന്തെങ്കിലും പ്രയാസങ്ങള്‍ നേരിട്ടാല്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകണം. കലക്ടറടെ ഉത്തരവിനെതിരെ ഹൈക്കോടടതിയെ സമീപിക്കാനും നീക്കമുണ്ട്.
നഴ്സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി സംഘടനകള്‍ ഇന്നലെ സമരപ്പന്തലിലെത്തി. ബിജെപി, യുവമോര്‍ച്ച, സിപിഐ, എഐവൈഎഫ്, യുവജനതാതദള് തുടങ്ങിയ സംഘടനകള്‍ സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമതിയംഗം പി.കെ.കൃഷ്ണദാസ്. യുവമോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ.പി.അരുണ്‍, സിപിഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ്കുമാര്‍, യുവജനതാദള്‍ നേതാവ് പ്രശാന്ത് തുടങ്ങിയ നേതാക്കള്‍ സമരപ്പന്തലിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: