പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയില്‍ സിപിഎം നടത്തിയ അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി ആരംഭിച്ച പയ്യന്നൂരിലെ അഭയാര്‍ത്ഥി ക്യാമ്പിലെ കുടുംബങ്ങള്‍ക്ക് സാന്ത്വനവുമായി ദിനംപ്രതി എത്തുന്നത് നിരവധി പേര്. ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യവാഹ് പി. രാജേഷ് കുമാറിന്റെ വീട്ടുപറമ്പിലാണ് ക്യാമ്പ് . ക്യാമ്പില്‍ കഴിയുന്നവരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകളാണ് ദിനംപ്രതി സന്ദര്‍ശിക്കുന്നത്. നാടിന്റെ നാനാഭാഗങ്ങളില നിന്നും എത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും നാട്ടുകാരും മാര്‍ക്സിസ്റ്റ് അക്രമത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവരുടെ ദുരിതങ്ങള്‍ കണ്ടറിഞ്ഞും കേട്ടറിഞ്ഞും നിറകണ്ണുകളോടെ സഹായങ്ങളും പിന്തുണയും നല്‍കിയാണ് മടങ്ങുന്നത്.
ആര്‍എസ്എസ് പ്രാന്തീയ കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ആര്‍എസ്എസ ക്ഷേത്രീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ.മോഹനന്, ആരഎസ്എസ് ജില്ലാ ക്രായവാഹ് ശ്രീനിത്ത് മീങ്ങോത്ത്,ബിജെപി കാസര്‍കോട് ജില്ലാ സെക്രട്ടറി എ.വേലായുധന് തുടങ്ങി നിരവധി പേര് ഇന്നലെ ക്യാമ്പിലെത്തി.
ജില്ലാ കലക്ടര്‍, ബിജപി ദേശീയ നിര്‍വ്വാഹ സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.ശ്രീശന്, ആര്‍എസ്എസ് പ്രാന്ത സഹ പ്രചാര്‍ പ്രമുഖ് കെ.ഗോവിന്ദന്‍കുട്ടി, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്,ആര്‍എസ്എസ് പ്രാന്തീയ സേവാ പ്രമുഖ് എ.വിനോദ്, മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ സോമന് പീപ്പിള്‍സ് മൂവ്മെന്റ് ഫോര്‍ പീസ് ചെയര്മാന് ഫാദര്‍ സ്കറിയ കല്ലൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്യാമ്പിലെത്തി.
ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം എന്നിവര്‍ സിപിഎമ്മുകാര്‍ അക്രമത്തില്‍ തകര്‍ത്ത വീടുകളും ആര്‍എസ്എസ് കാര്യാലയവും ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസും സന്ദര്‍ശിച്ചിരുന്നു. വരും ദിവസങ്ങളില്‍ മീനാക്ഷിലേഖി എംപി, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: