തൃശൂര്‍: നഴ്സിങ് വിദ്യാര്‍ത്ഥികളെ ആശുപത്രി ജോലിക്ക് നിയോഗിക്കാന്‍ ഉത്തരവിട്ട കണ്ണൂര്‍ കളക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആരോഗ്യ സര്‍വകലാശാല രജിസ്ട്രാറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്ഷ ഉദ്ഘാടനം ചെയ്തു.ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ അധ്യാപകരെയും രക്ഷിതാക്കളെയും ഉള്‍പെടുത്തി വന്‍ ബഹുജന സമരത്തിലേക്ക് നീങ്ങുമെന്ന് ജാസ്മിന്ഷ പറഞ്ഞു.യുണൈറ്റഡ് നഴ്സസ് പാരന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ കളക്ടറുടെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുകയാണ്.
ഹൈക്കോടതിയുടെ മധ്യസ്ഥ ചര്‍ച്ച 19ന് നടക്കുന്നതിനാല്‍ അതുവരെ യുഎന്‍എ പണിമുടക്ക് സമരത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്.നഴ്സിങ് കൗണ്‍സിലിന്റെയും സര്‍വകലാശാല രജിസ്ട്രാറുടെയും അംഗീകാരമില്ലാതെ പഠനത്തിലേര്‍പ്പെട്ടിരിക്കുന്ന കുട്ടികളെ ആശുപത്രി ജോലിക്ക് നിയോഗിക്കുന്നത് നിയമപരമായി തെറ്റാണെന്നും ജാസ്മിന്ഷ പറഞ്ഞു.യുഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി സുധീപ് അധ്യക്ഷതവഹിച്ചു.
സുജനപാല്‍ അച്യുതന്, ബെല്‍ജോ ഏലിയാസ്,സി വി അരുണ്‍ ,ലിജോ എന്നിവര്‍ സംസാരിച്ചു.ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് നഴ്സിങ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സിനി മോള്, സുധീപ് ദിലീപ്, ജിസ്നോ, ഷിഫ്സി തൊമ്മാന, അഖില്‍ ജോര്‍ജ്, ഡെല്‍ജോ ഡേവിസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: