തൃശൂര്‍: രണ്ട് കോടിരൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി തീര്‍ത്ത് അഴീക്കോട്-മുനമ്പം ജങ്കാര്‍ ബോട്ട് സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍ അറിയിച്ചു. കൊച്ചി ഷിപ്പ് യാര്‍ഡില്‍ ബോട്ട് അറ്റകുറ്റപ്പണിയുടെ അവസാന ഘട്ടത്തിലാണ്.ബോട്ട് പെയ്ന്റ് ചെയ്യുന്ന ജോലി മാത്രമാണ് ഇനിഅവശേഷിക്കുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു.
റീ ടെണ്ടര്‍ ചെയ്തിട്ടും കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ അപകട നിലയിലുള്ള മരങ്ങള്‍ വെട്ടി നീക്കാന്‍ ജില്ലാ പഞ്ചായത്ത് മരാമത്ത് അധികൃതര്‍ക്ക് അനുവാദവും നല്കി.
തെരുവ് നായകളുടെ വന്ധ്യംകരണം ഊര്‍ജ്ജിതമാക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് നിര്‍ദ്ദേശം നല്കി. വിവിധ പദ്ധതികളിലായി ജില്ലയില്‍ വിതരണം ചെയ്ത വിത്തിനങ്ങളില്‍ മുളയ്ക്കാത്തവ ഉണ്ടായിട്ടുണ്ടെങ്കില്‍ സീഡ് ഫാം വഴി മാറ്റി നല്‍കുമെന്ന് കൃഷി വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
ജൂലൈ 22ന് ഉച്ചയ്ക്ക് 3.30ന് അടിയന്തിര ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്ന് സ്പില്‍ഓവര്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തും. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സ്ഥിരം സമിതികളില്‍ പരിഹരിക്കാന്‍ കഴിയുന്നത് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ കൂടി പങ്കെടുപ്പിച്ച് തീര്‍പ്പാക്കണം. ഏറ്റെടുത്ത പദ്ധതികള്‍ ഉപേക്ഷിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: