ജനസംഖ്യക്കണക്കില്‍ മതാടിസ്ഥാനത്തില്‍ രാജ്യത്തെ ഭൂരിപക്ഷ-ന്യൂനപക്ഷ കണക്കില്‍ വലിയ മാറ്റം വരുന്നു. കേരളത്തിലെ മത ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ ഭൂരിപക്ഷ മതവിഭാഗങ്ങളുടേതിനേക്കാള് കൂടുതലാകുന്നു. ഇത് സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് കാര്യമായ മാറ്റത്തിനു വഴിതെളിക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം വിലയിരുത്തുന്നത്.
കേരളത്തിലെ ജനസംഖ്യയും ജനന നിരക്കും സംബന്ധിച്ച് മുന്‍ ഡിജിപി നടത്തിയ വെളിപ്പെടുത്തലുകളുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്തുകയാണ്. കേരള സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം എല്ലാ വര്‍ഷവും പുറത്തിറക്കുന്ന ആനുവല്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സ് എന്ന ആധികാരിക സ്ഥിതിവിവര കണക്കുകളുണ്ട്.
ഇതാണ് മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ വെളിപ്പെടുത്തലിന്റെ ആധാരം.
ആനുവല്‍ വൈറ്റല്‍ സ്റ്റാറ്റിറ്റിസ്ക്സ് – 2015 വിവരങ്ങള്‍ 2017 ഫെബ്രുവരി മാസം പുറത്തിറക്കി. അതിലെ ഏറ്റവും പ്രധാന വിവരങ്ങളില്‍ ചിലത് ഇങ്ങനെ:
സംസ്ഥാനത്ത് 2015 ല്‍ ആകെ ജനിച്ച കുട്ടികള്‍ 5,16,013. ഇതില്‍ 2,21,220 ഹിന്ദു മാതാപിതാക്കള്‍ക്കും 2,13,865 കുട്ടികള്‍ മുസ്ലിം രക്ഷിതാക്കള്‍ക്കും 79,565 കുട്ടികള്‍ ക്രിസ്ത്യന്‍ രക്ഷിതാക്കള്‍ക്കും ജനിച്ചു. അതായത്, 100 കുട്ടികള്‍ ജനിച്ചപ്പോള്‍ 42 കുട്ടികള്‍ ഹിന്ദുക്കളും, 41 കുട്ടികള്‍ മുസ്ലിങ്ങളും 15 ക്രിസ്ത്യാനികളും. ജനസംഖ്യയുടെ മതാടിസ്ഥാനത്തിലുള്ള കണക്കു പറഞ്ഞാല്‍, 100 കുട്ടികള്‍ ജനിച്ചതില്‍ 42 ഹിന്ദു കുട്ടികള്‍, മതന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ 56.
ജനന നിരക്കു പോലെ മരണ നിരക്കിന്റെ കാര്യത്തിലുമുണ്ട് കണക്കുകള്‍. 2015 ല്‍ ആകെ 2,52,576 പേര് മരിച്ചു. അവരില്‍ 1,51,767 പേര് ഹിന്ദുക്കളായിരുന്നു. 48,532 മുസ്ലിങ്ങളും 50,910 ക്രിസ്ത്യാനികളും മരിച്ചു. അതായത്, മരിച്ച 100 പേരില്‍ 60 ഹിന്ദുക്കള്‍, 19 മുസ്ലിങ്ങള്‍, 51 പേര് ക്രിസ്ത്യാനികള്‍.
കേരളത്തിലെ ജനസംഖ്യയില്‍ നൂറു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ മാറുന്ന ജനസംഖ്യാ നിരക്ക് വ്യക്തമാണ്. 1901 ല്‍ അഞ്ച് ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യ 2011 ല്‍ 27 ശതമാനമായി. 22 ശതമാനം വര്‍ധിച്ചു. ഓരോ പത്ത് വര്‍ഷവും മുസ്ലിം ജനസംഖ്യ 2.74 ശതമാനം വീതം വര്‍ദ്ധിക്കുന്നു. ഹിന്ദു ജനസംഖ്യാ തോത് 1901 ല്‍ 85 ശതമാനം ആയിരുന്നത് 2011 ല്‍ 56 ശതമാനം ആയി; 29 ശതമാനം ആണ്. ഓരോ 10 വര്‍ഷവും ഹിന്ദു ജനസംഖ്യ 1.72 ശതമാനം വീതം കുറയുമ്പോള്‍ മുസ്ലിം ജനസംഖ്യ 2.74 ശതമാനം കൂടുകയാണ്.
ലോക രാജ്യങ്ങളില്‍ മുസ്ലിം ജനസംഖ്യയില്‍ ഇന്തോനേഷ്യയാണ് ഇന്ത്യയുടെ മുന്നില്‍. സ്വാതന്ത്ര്യം ലഭിച്ച കാലത്ത് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഉള്‍പ്പെടെ 22 ശതമാനം ഉണ്ടായിരുന്ന ഹിന്ദുക്കള്‍ ഇപ്പോള്‍ യഥാക്രമം ഒരു ശതമാനവും ആറ് ശതമാനവും ആയി. ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ അഞ്ച് ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ദ്ധിച്ചിരിക്കുകയാണ്, കേരളത്തില്‍ ഇത് 27ശതമാനം ആയി മാറി.
1956 ല്‍ കേരള സംസ്ഥാനം രൂപീകൃതമായതിന് ശേഷം ആദ്യം നടന്ന ജനസംഖ്യാ കണക്കെടുപ്പ് (സെന്‍സസ്) പ്രകാരം ഹിന്ദുക്കള്‍ 60.83 ശതമാനവും ക്രിസ്ത്യാനികള്‍ 21.22 ശതമാനവും മുസ്ലിങ്ങള്‍ 17.91 ശതമാനവുമായിരുന്നു. 1971 ലെ സെന്‍സ് ആയപ്പോള്‍ മൊത്തം ജനസംഖ്യ 2,13,47,375 ആയി.
അതില്‍ ഹിന്ദുക്കള്‍ 1,26,83,277, മുസ്ലിങ്ങള്‍ 41,62,718, ക്രിസ്ത്യാനകള്‍ 44,94,089 എന്നിങ്ങനെയായി. അതായത് 1961 ല്‍ നിന്ന് 1971 ല്‍ എത്തിയപ്പോള്‍ ഹിന്ദു ജനസംഖ്യ 59.41 ശതമാനവും മുസ്ലിം ജനസംഖ്യ 19.49 ശതമാനവും ക്രിസ്ത്യന്‍ ജനസംഖ്യ 21.05 ശതമാനവും ആയി. ഹിന്ദു ജനസംഖ്യ 1.42 ശതമാനം കുറഞ്ഞു. ക്രിസ്ത്യന്‍ ജനസംഖ്യ 0.17 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യ 1.58 ശതമാനം കൂടി.
1981 ല്‍ എത്തിയപ്പോള്‍ മൊത്തം ജനസംഖ്യ 2,54,53,680 ആയി. ഇതില്‍ ഹിന്ദു ജനസംഖ്യ 1,48,01,347 ഉം, മുസ്ലിം ജനസംഖ്യ 54,09,687 ഉം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ 52,33,865 ഉം ആയിരുന്നു. അതായത് മൊത്തം ജനസംഖ്യയില്‍ 58.15ശതമാനം ഹിന്ദുക്കളും 21.25 ശതമാനം മുസ്ലിങ്ങളും 20.56 ശതമാനം ക്രിസ്ത്യാനികളുമായി.
1971 നെ അപേക്ഷിച്ച് ഹിന്ദു ജനസംഖ്യ 1.26 ശതമാനം കുറയുകയും ക്രിസ്ത്യന്‍ ജനസംഖ്യ 0.49 ശതമാനം കുറയുകയും മുസ്ലിം ജനസംഖ്യ 1.76 ശതമാനം വര്‍ധിക്കുകയും ചെയ്തു. 1991 ല്‍ മൊത്തം ജനസംഖ്യ 2,90,98,518 ആയി വര്‍ധിച്ചു. ഇതില്‍ 1,66,68,587 ഹിന്ദുക്കളും 67,88,364 മുസ്ലിങ്ങളും 56,21,510 ക്രിസ്ത്യന്‍ വിഭാഗക്കാരുമുണ്ടായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: