കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്കെതിരായ പുതിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. ആറുവര്‍ഷം മുമ്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന കേസിലാണ് പോലീസ് കസ്റ്റഡിലെടുത്തത്.
നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. 2011 നവംബറില്‍ ‘ഓര്‍ക്കൂട്ട് ഓര്‍മക്കൂട്ട് ‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടക്കുമ്ബോള്‍ എബിനും വാഹനത്തില്‍ ഉണ്ടായിരുന്നു. ടെമ്പോ ട്രാവലറിലെ ക്ലീനര്‍ ആയിരുന്നു എബിന്.
എറണാകുളത്ത് നിന്ന് സിനിമയുടെ ലൊക്കേഷനിലേക്ക് പോകവേ വാഹനത്തിന്റെ റൂട്ട് മാറിപ്പോകുന്നത് കണ്ട നടി ഭര്‍ത്താവിനേയും നിര്‍മാതാവിനേയും അറിയിച്ചതിനെ തുടര്‍ന്ന് പള്‍സര്‍ ഇവരെ കുമ്പളത്തുള്ള റമദ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഈ സമയത്ത് ഹോട്ടലില്‍ നടിക്കായി മുറി ബുക്കുചെയ്തിരുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
അന്ന് നടിയുടെ ഭര്‍ത്താവ് പരാതി പറഞ്ഞെങ്കിലും ആരും കേസിനെ കുറിച്ച് രേഖാമൂലം പരാതി നല്‍കിയിരുന്നില്ലെന്ന് പോലീസ് പറയുന്നു. അന്ന് നടിയുടെ കൂടെ മറ്റൊരു നടികൂടി എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അവസാന നിമിഷം ഇവര്‍ യാത്ര ഒഴിവാക്കുകയായിരുന്നു. പള്‍സറിനെ ചോദ്യം ചെയ്തതിനിടെ ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെ ജോണി സാഗരികയെ എറണാകുളം സെന്‍ട്രല്‍ പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: