ന്യൂദല്‍ഹി: അസാധുവായ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഇനിയാര്‍ക്കും അവസരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അനുവദിച്ച സമയ പരിധിക്കകം നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഒരവസരം കൂടി നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തോട് കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പ് അറിയിച്ചു.
നോട്ടസാധുവാക്കിയതിന്റെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ് കോടതിയുടെ നിര്‍ദേശമെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്ങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കള്ളപ്പണം വര്‍ധിക്കാന്‍ ഇടയാക്കുന്ന നിര്‍ദ്ദേശമാണിത്.
അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയാതിരുന്നവര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നത്. ഹര്‍ജികള്‍ ഈ ആഴ്ച സുപ്രീംകോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: