ശ്രീനഗര്‍ : അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു പാക് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ ബന്ദിപ്പൊര ജില്ലയിലെ ഗുരേസ് സെക്ടറില്‍ ഇന്ന് പുലര്‍ച്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ഏഴ് പേരടങ്ങുന്ന ഭീകരരുടെ സംഘം അര്‍ധരാത്രിക്കു ശേഷമാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഭീകരര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തു. ഏറ്റുമുട്ടല്‍ മണികൂറുകളോളം നീണ്ടുനിന്നു.
ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും. രണ്ടു ഭീകരര്‍ പിടിയിലായതായും സൂചനയുണ്ട്. മറ്റുള്ളവര്‍ക്കായി മേഖലയില്‍ സൈന്യം വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.
ഇന്ന് പുലര്‍ച്ചെ ബീംബര്‍ ഗലിയിലെയും പൂഞ്ച് സെക്ടറിലെയും നിയന്ത്രണ രേഖയില്‍ പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു. സൈന്യം ശക്തമായി തിരിച്ചടി നല്‍കിയതായി സൈനിക വക്താവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: