ശ്രീനഗര്‍: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ചോദ്യം ചെയ്ത മേജറെ സൈനികന് വെടിവച്ചു കൊന്നു. 8 രാഷ്ട്രീയ റൈഫിള്‍സില്‍ നിയോഗിക്കപ്പെട്ടിരുന്ന മേജര്‍ ശിഖര്‍ ഥാപ്പയാണ് കൊല്ലപ്പെട്ടത്.
നിയന്ത്രണ രേഖയിലെ ഉറി സെക്ടറില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.അതീവ സംഘര്‍ഷ സാദ്ധ്യതയുള്ള മേഖലയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സുരക്ഷാ ഭടന്മാര് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് സൈന്യം നിര്‍ദ്ദേശം നല്കിയിട്ടുള്ളതാണ്. എന്നാല്‍, സൈനികന് ഇത് ലംഘിക്കുകയും ഫോണ്‍ ഉപയോഗിക്കുകയുമായിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട ഥാപ്പ ജവാനെ ശാസിച്ചു. സംഭവം കമാന്‍ഡിംഗ് ഓഫീസറെ അറിയിക്കുമെന്നും പറഞ്ഞു. ഇതോടെ ക്ഷുഭിതനായ ജവാന് തന്റെ എ.കെ47 ഉപയോഗിച്ച് മേജര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു.
അരിശം തീരാത്ത ജവാന് വീണ്ടും നാലു തവണ കൂടി നിറയൊഴിക്കുകയായിരുന്ന. വെടിയേറ്റ താപ്പ സംഭവ സ്ഥലച്ചുവെച്ചുതന്നെ മരിക്കുകയായിരുന്നു. എന്നാല്‍ തര്‍ക്കത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് സൈനിക വൃത്തങ്ങള്‍ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: