കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കഥ പകുതി മാത്രമേ ആയിട്ടുള്ളൂവെന്ന് ഒന്നാംപ്രതി പള്‍സര്‍ സുനി. ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കി പുറത്തേയ്ക്ക് കൊണ്ടുവന്നപ്പോഴാണ് സുനി ഇക്കാര്യം അറിയിച്ചത്.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലെ വിഐപി പറയട്ടേയെന്നും പള്‍സര്‍ സുനി പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന് അഡ്വ.ആളൂരും വ്യക്തമാക്കി. പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ അങ്കമാലി മജിസ്ട്രേറ്റ് കോടതി നീട്ടിയിട്ടുണ്ട്.
അതേസമയം, പള്‍സര്‍ സുനി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ ഈ മാസം 20 ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ വിശദീകരണം നല്‍കണമെന്ന് പ്രോസിക്യൂഷനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുനിക്ക് വേണ്ടി ബി.എ ആളൂരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: